വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനം: മരണസംഖ്യ 1400 കടന്നു, അരലക്ഷം പേരെ കാണാനില്ല; നൂറുകണക്കിനാളുകൾ പരിക്കേറ്റ് ചികിത്സയിൽ

Published : Jun 28, 2026, 03:17 AM IST
Venezuela earthquake

Synopsis

വെനസ്വേലയിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നു. ദുരന്തത്തിൽ ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ഭവനരഹിതരാകുകയും ചെയ്തപ്പോൾ, ഇന്ത്യയുടെ 'ഓപ്പറേഷൻ അമിസ്താദ്' ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സഹായം രാജ്യത്തേക്ക് എത്തുന്നുണ്ട്.

കാരക്കാസ്: വെനസ്വേലയെ പിടിച്ചുകുലുക്കിയ ഇരട്ട ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1,430 ആയി ഉയർന്നതായി ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തിൽ 3,200-ലധികം ആളുകൾക്ക് പരിക്കേൽക്കുകയും 3,100-ലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തതായി വെനിസ്വേലൻ നാഷണൽ അസംബ്ലി പ്രസിഡന്റ് ജോർജ് റോഡ്രിഗസ് അറിയിച്ചു. 50,000-ത്തിലധികം ആളുകളെ കാണാനില്ലെന്ന് ഐക്യരാഷ്ട്ര സംഘടനയും വ്യക്തമാക്കി. കഴിഞ്ഞ ബുധനാഴ്ച വെനസ്വേലയിൽ വെറും 39 സെക്കൻഡുകളുടെ ഇടവേളയിലാണ് 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങൾ ഉണ്ടായത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനങ്ങളാണിത്.

തലസ്ഥാനമായ കാരക്കാസ്, തീരദേശ മേഖലയായ ലാ ഗ്വൈറ എന്നിവിടങ്ങളിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. നൂറുകണക്കിന് കെട്ടിടങ്ങളാണ് ഇവിടെ തകർന്നടിഞ്ഞത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. വെനിസ്വേലയിൽ അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ഇന്ത്യ ഉൾപ്പെടെയുള്ള 17 രാജ്യങ്ങളിൽ നിന്നുള്ള 1,600-ഓളം അന്താരാഷ്ട്ര രക്ഷാപ്രവർത്തകർ നിലവിൽ വെനിസ്വേലയിൽ എത്തിച്ചേർന്നിട്ടുണ്ട്. ഇന്ത്യ സഹായഹസ്തവുമായി 'ഓപ്പറേഷൻ അമിസ്താദ്' ആരംഭിക്കുകയും ദുരിതാശ്വാസ സാമഗ്രികളും മെഡിക്കൽ സഹായവും രാജ്യത്തേക്ക് അയക്കുകയും ചെയ്തു.

തുടർചലനങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് യു.എസ്. ജിയോളജിക്കൽ സർവേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കെട്ടിടങ്ങൾ പൂർണ്ണമായും തകർന്നതിനാൽ പല കുടുംബങ്ങളും തെരുവുകളിലും കാറുകളിലുമാണ് രാത്രികൾ കഴിച്ചുകൂട്ടുന്നത്. ഭൂചലനം മൂലം ഏകദേശം 6.7 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള സാമ്പത്തിക നഷ്ടം ഉണ്ടായതായാണ് ഐക്യരാഷ്ട്ര സംഘടനയുടെ പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. അവശിഷ്ടങ്ങൾ പൂർണ്ണമായും നീക്കം ചെയ്യുന്നതോടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് അധികൃതർ ഭയപ്പെടുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറ്റലിയിൽ പൊലീസ് കസ്റ്റഡിയിൽ ഇന്ത്യാക്കാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചു; വ്യാജപരാതിയിൽ പിടികൂടിയതെന്ന് കുടുംബം
ഇറാന്റെ കപ്പലാക്രമണത്തിന് തിരിച്ചടിയുമായി അമേരിക്ക, പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷം; ഗൾഫിലേക്ക് വിമാന സർവീസ് പുനരാരംഭിക്കാൻ ഇറാന്‍റെ നീക്കം