അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കുമായി ട്രംപ്, നൽകുന്നത് വ്യാജവാർത്തകളെന്ന് വാദം

Published : Sep 19, 2026, 08:53 AM IST
white house

Synopsis

വ്യാജവാർത്തകൾ തുടർച്ചയായി നൽകുന്നുവെന്നാണ് തന്റെ നടപടിയെ ന്യായീകരിച്ച് ട്രംപ് വിശദമാക്കുന്നത്.

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്കുമായി ഡൊണാൾഡ് ട്രംപ്. സി.എൻ.എൻ (CNN), എം.എസ് നൗ (MS NOW), പൊളിറ്റിക്കോ (Politico) എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായാണ് ട്രംപ് വിശദമാക്കിയത്. ട്രൂത്ത് സോഷ്യലിലൂടെയാണ് മാധ്യ വിലക്ക് സംബന്ധിയായ ട്രംപിന്റെ പ്രഖ്യാപനം. വ്യാജവാർത്തകൾ തുടർച്ചയായി നൽകുന്നുവെന്നാണ് തന്റെ നടപടിയെ ന്യായീകരിച്ച് ട്രംപ് വിശദമാക്കുന്നത്. New York Times, Washington Post എന്നിവയ്ക്കെതിരെയും നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമെന്ന് വിലക്കിൽ സിഎൻഎൻ പ്രതികരിക്കുന്നത്. ട്രംപിന്റെ നീക്കത്തിനെതിരെ നിയമപോരാട്ടത്തിനും മാധ്യമ സ്ഥാപനങ്ങൾ ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ട്രംപ് മാധ്യമ വിലക്ക് പ്രഖ്യാപിച്ചത്.

വർഷങ്ങളായി ഈ മാധ്യമങ്ങൾ റിപ്പബ്ലിക്കൻ ഭരണകൂടത്തെ മോശമായി ചിത്രീകരിക്കാൻ ബോധപൂർവം ശ്രമിക്കുകയാണെന്നും തനിക്ക് നീതിയുക്തമായ മാധ്യമപ്രവർത്തനം ലഭിക്കുന്നില്ലെന്നുമാണ് ട്രംപ് ഇതിന് ന്യായീകരണമായി പറഞ്ഞത്. എന്നാൽ ആരോപണങ്ങൾക്ക് അടിസ്ഥാനമായ പ്രത്യേക വാർത്തകൾ ഏതെന്നു വ്യക്തമാക്കാൻ ട്രംപ് തയ്യാറായില്ല. എന്നാൽ, കഴിഞ്ഞ വർഷം അസോസിയേറ്റഡ് പ്രസ് (AP) ലേഖകരെ വൈറ്റ് ഹൗസിൽ നിന്ന് ഒഴിവാക്കിയതുൾപ്പെടെ, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് മാധ്യമങ്ങൾക്ക് ഏർപ്പെടുത്തുന്ന കർശന നിയന്ത്രണങ്ങളുടെ തുടർച്ചയായാണ് ഈ സംഭവം വിലയിരുത്തപ്പെടുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓസ്ട്രേലിയയിൽ വാഹനാപകടം; ആന്ധ്രപ്രദേശ് സ്വദേശികളായ യുവതിയും ഭർതൃമാതാവും മരിച്ചു
നൂറ് ശതമാനം തീരുവ ബില്ലിൽ ഒപ്പിട്ട് ട്രംപ്; തീരുവ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നവർക്ക്, ഇന്ത്യയും ചൈനയും അടക്കം 5 രാജ്യങ്ങൾ പട്ടികയിൽ