കണ്ണുതള്ളി പോകുന്ന പാക്കേജ്! ലോകത്തിലെ ആദ്യ ട്രില്യണയറാവാൻ ഇലോൺ മസ്കിന് അവസരം; പുതിയ ശമ്പള പാക്കേജ് പ്രഖ്യാപിച്ച് ടെസ്‌ല

Published : Sep 05, 2025, 10:43 PM IST
Elon Musk

Synopsis

ടെസ്‌ലയുടെ പുതിയ ശമ്പള പാക്കേജ് പ്രകാരം കമ്പനിയുടെ മൂല്യം ഗണ്യമായി വർധിച്ചാൽ ഇലോൺ മസ്കിന് ലോകത്തിലെ ആദ്യ ട്രില്യണയർ ആകാൻ സാധ്യത. ഈ പാക്കേജ് മസ്കിന് 423.7 ദശലക്ഷം അധിക ടെസ്‌ല ഓഹരികൾ നൽകും, എന്നാൽ കമ്പനിയുടെ മൊത്തം മൂല്യം 8.5 ട്രില്യൺ ഡോളറിൽ എത്തണം.

വാഷിംഗ്ടൺ: നിലവിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഇലോൺ മസ്ക്, ടെസ്‌ലയുടെ പുതിയ ശമ്പള പാക്കേജ് പ്രഖ്യാപിച്ചതോടെ ലോകത്തിലെ ആദ്യ ട്രില്യണയർ ആകാൻ സാധ്യത. പ്രതിസന്ധി നേരിടുന്ന ഇലക്ട്രിക് വാഹന നിർമ്മാണ കമ്പനിയിൽ മസ്കിന്‍റെ ശ്രദ്ധ നിലനിർത്തുന്നതിനായാണ് പുതിയ പാക്കേജ്. കമ്പനിയുടെ നിലവിലെ മൂല്യത്തെക്കാൾ വലിയ വളർച്ച നേടുകയാണെങ്കിൽ, മസ്കിന് ടെസ്‌ല ഓഹരികൾ അധികമായി ലഭിക്കും.

ഇത് ഒരു കമ്പനിക്കും എത്തിച്ചേരാൻ കഴിയാത്തത്ര വലിയൊരു വിപണി മൂല്യം നേടിത്തരും. മസ്കിന്‍റെ മുൻ ശമ്പള പാക്കേജും വലിയ വളർച്ചാ പദ്ധതികളാണ് നൽകിയത്. അത് ടെസ്‌ല അനായാസം നേടിയെടുക്കുകയും, മസ്കിന്‍റെ സമ്പത്ത് ഗണ്യമായി വർധിക്കുകയും ചെയ്തിരുന്നു. പുതിയ ശമ്പള പാക്കേജ് പ്രകാരം മസ്കിന് 423.7 ദശലക്ഷം അധിക ടെസ്‌ല ഓഹരികൾ ലഭിക്കും. ഇന്നത്തെ ഓഹരി മൂല്യം അനുസരിച്ച് ഇതിന് 143.5 ബില്യൺ ഡോളറിന് അടുത്ത് വിലയുണ്ട്.

എന്നാൽ, ടെസ്‌ല ഓഹരികളുടെ മൂല്യം അടുത്ത വർഷങ്ങളിൽ ഗണ്യമായി വർധിച്ചാൽ മാത്രമേ മസ്കിന് ഈ ഓഹരികൾ ലഭിക്കൂ. മസ്കിന് എല്ലാ ഓഹരികളും ലഭിക്കണമെങ്കിൽ കമ്പനിയുടെ മൊത്തം മൂല്യം 8.5 ട്രില്യൺ ഡോളറിൽ എത്തണം. ഇത് നിലവിലെ 1.1 ട്രില്യൺ ഡോളർ വിപണി മൂല്യത്തെക്കാൾ വളരെ കൂടുതലാണ്. ടെസ്‌ലയുടെ ഓഹരികൾ 8.5 ബില്യൺ ഡോളർ വിപണി മൂല്യത്തിൽ എത്തുകയാണെങ്കിൽ, അത് ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറും.

നിലവിൽ വിപണിയിലെ ഏറ്റവും മൂല്യമേറിയ കമ്പനിയായ എൻവിഡിയയുടെ ഇരട്ടിയിലധികം മൂല്യം ഇതിനുണ്ടാകും. ടെസ്‌ല നിലവിൽ തന്നെ ഏറ്റവും മൂല്യമേറിയ കാർ നിർമ്മാതാക്കളാണ്. ടൊയോട്ട പോലുള്ള മറ്റ് കാർ നിർമ്മാതാക്കൾ കൂടുതൽ വാഹനങ്ങൾ വിൽക്കുകയും കൂടുതൽ ലാഭം നേടുകയും ചെയ്യുന്നുണ്ടെങ്കിലും ടെസ്‌ലയാണ് ഏറ്റവും മൂല്യമേറിയ കമ്പനി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ഗാസയുടെ ഭാവി എന്താകും? ഖത്തറിന്റെയും തുർക്കിയുടെയും പങ്കാളിത്തത്തിലെ എതിർപ്പിനിടയിലും ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസി'ലേക്ക് ഇസ്രയേലും