ബലിപെരുന്നാളിന് 'ട്രംപി'നെ അറുക്കില്ല, വൈറൽ പരിവേഷം രക്ഷയായി, ഇനി മൃഗശാലയിലെ പ്രത്യേക കൂട്ടിൽ

Published : May 28, 2026, 09:01 AM IST
Buffalo nicknamed Donald Trump

Synopsis

പെരുന്നാളിന് തൊട്ടുമുമ്പ് ജനങ്ങൾക്കിടയിലുള്ള അമിതമായ താല്പര്യവും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ഇടപെടുകയായിരുന്നു.

ധാക്ക: ബംഗ്ലാദേശിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് അറുക്കാൻ നിശ്ചയിച്ചിരുന്ന, ഡൊണാൾഡ് ട്രംപ് എന്ന് വിളിപ്പേരുള്ള ആൽബിനോ എരുമയ്ക്ക് അവസാന നിമിഷം രക്ഷ. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മുടിയുടെ ശൈലിയോട് സാമ്യമുള്ള സ്വർണ്ണനിറത്തിലുള്ള തലമുടിയാണ് ഈ എരുമയ്ക്ക് ട്രംപ് എന്ന പേര് ലഭിക്കാൻ കാരണമായത്. സാമൂഹമാധ്യമങ്ങളിൽ ഈ മൃഗത്തിൻ്റെ ചിത്രങ്ങളും വീഡിയോകളും തരംഗമായതോടെ അന്തർദേശീയ തലത്തിൽ വലിയ രീതിയിലുള്ള ജനശ്രദ്ധയും കൗതുകവും ട്രംപിന് ലഭിക്കുകയുണ്ടായി. ഏകദേശം 700 കിലോഗ്രാം തൂക്കമുള്ള ഈ എരുമയെ ബലിപെരുന്നാൾ കർമ്മങ്ങൾക്കായി ഇതിനകം തന്നെ വിറ്റുപോയതായിരുന്നു. എന്നാൽ പെരുന്നാളിന് തൊട്ടുമുമ്പ് ജനങ്ങൾക്കിടയിലുള്ള അമിതമായ താല്പര്യവും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത് ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം ഇടപെടുകയായിരുന്നു. 

ആഭ്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഈ എരുമയെ ബലി നൽകുന്നതിൽ നിന്ന് ഒഴിവാക്കുകയും, വാങ്ങിയ ആൾക്ക് പണം തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെ തുടർന്ന് മൃഗത്തെ തലസ്ഥാന നഗരമായ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റി. മൃഗശാലയിൽ ഇതിനായി പ്രത്യേകം സജ്ജീകരിച്ച കൂടൊരുക്കുകയും പരിചരണത്തിനായി ഒരാളെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പൊതുജനങ്ങൾക്ക് കാണാനായി തുറന്നുകൊടുക്കുന്നതിന് മുൻപ് രണ്ടാഴ്ചത്തെ ക്വാറന്റൈനിലാണ് ഇപ്പോൾ ഈ മൃഗത്തെ പാർപ്പിച്ചിരിക്കുന്നത്. ധാക്കയുടെ പ്രാന്തപ്രദേശമായ കെരാണിഗഞ്ചിലെ കർഷകനായ സിയാവുദ്ദീൻ മൃദയുടെ ഫാമിലായിരുന്നു ട്രംപ് എരുമ ഉണ്ടായിരുന്നത്.

തൻ്റെ അനിയനാണ് ഇതിൻ്റെ രൂപസാദൃശ്യം കണ്ട് ട്രംപ് എന്ന പേരിട്ടതെന്ന് ഫാം ഉടമ വ്യക്തമാക്കുന്നത്. കറുത്ത നിറത്തിലുള്ള കന്നുകാലികൾ കൂടുതലായുള്ള ബംഗ്ലാദേശിൽ വെളുത്ത എരുമകൾ പൊതുവെ വളരെ അപൂർവ്വമാണ്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ പ്രകാരം, ഈ എരുമയ്ക്ക് ഇപ്പോഴും പ്രായം കുറവാണെന്നും വരും വർഷങ്ങളിലും ഇതിനെ നല്ല രീതിയിൽ വളർത്താൻ സാധിക്കുമെന്നും കണ്ടെത്തിയതിനാലാണ് സംരക്ഷണത്തിനായി മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ലോകം പ്രതീക്ഷയോടെ കാത്തിരിക്കുമ്പോൾ കടുത്ത നിലപാടുമായി ട്രംപ്, ഇറാന് ചുമത്തിയ സാമ്പത്തിക ഉപരോധങ്ങളിൽ ഒരു ഇളവും നൽകില്ല
ഡോക്ടറുടെ ചതി, ചികിത്സക്കെത്തിയ യുവതിയുമായി ലൈംഗിക ബന്ധം, നിയമവിരുദ്ധമായി വേദന സംഹാരിയും നല്‍കി, യുകെയില്‍ ഇന്ത്യന്‍ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍