വാക്സിന്‍ സ്വീകരിച്ചാല്‍ ബിയര്‍ സൗജന്യം; വേറിട്ട പദ്ധതിയുമായി ന്യൂ ജേഴ്സി

Published : May 04, 2021, 10:17 AM IST
വാക്സിന്‍ സ്വീകരിച്ചാല്‍ ബിയര്‍ സൗജന്യം; വേറിട്ട പദ്ധതിയുമായി ന്യൂ ജേഴ്സി

Synopsis

21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്സിക്കാര്‍ക്കാണ് സൗജന്യമായി ബിയര്‍ ലഭിക്കുക. മെയ് മാസത്തില്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന. 

കൂടുതല്‍ ആളുകളിലേക്ക്  കൊവിഡ് വാക്സിന്‍ എത്തിക്കുന്നതിന് വ്യത്യസ്ത ആശയവുമായി ന്യൂ ജേഴ്സി. മെയ് മാസത്തില്‍ വാക്സിന്‍ എടുക്കുന്ന ന്യൂ ജേഴ്സിക്കാര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്നാണ് ന്യൂ ജേഴ്സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി തിങ്കളാഴ്ച വ്യക്തമാക്കിയത്. പന്ത്രണ്ടോളം ബിയര്‍ നിര്‍മ്മാതാക്കളെ ഉള്‍പ്പെടുത്തിയാണ് ഷോട്ട് ആന്‍ഡ് ബിയര്‍ എന്ന പദ്ധതി പ്രഖ്യാപിച്ചരിക്കുന്നത്.

21 വയസിന് മുകളില്‍ പ്രായമുള്ള ന്യൂ ജേഴ്സിക്കാര്‍ക്കാണ് സൗജന്യമായി ബിയര്‍ ലഭിക്കുക. മെയ് മാസത്തില്‍ കൊവിഡ് വാക്സിന്‍റെ ആദ്യ ഷോട്ട് സ്വീകരിക്കണമെന്നത് മാത്രമാണ് നിബന്ധന. വാക്സിനേഷന്‍ കാര്‍ഡുമായി പദ്ധതിയുമായി ബിയര്‍ ഷോപ്പുകളില്‍ ചെന്നാല്‍ ബിയര്‍ ലഭിക്കും. ഓപ്പറേഷന്‍ ജേഴ്സി സമ്മര്‍ എന്ന പദ്ധതിയിലാണ് ഈ പരിപാടിയും ഉള്‍പ്പെട്ടിരിക്കുന്നത്. വാക്സിന്‍ വിതരണത്തിന് വാക്ക് ഇന്‍ അപ്പോയിന്‍റ്മെന്‍റുകളും മെഗാ ക്യാപുകളുമാണ് ഇവിടെ സംഘടിപ്പിക്കുന്നത്.

ജൂണ്‍ 30 ന് മുന്‍പ് 4.7 ദശലക്ഷം ആളുകള്‍ക്ക് വാക്സിന്‍ നല്‍കുകയെന്ന പ്രാഥമിക ലക്ഷ്യം എത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനമെന്നും ഫില്‍ മര്‍ഫി വ്യക്തമാക്കി. പ്രാന്ത പ്രദേശങ്ങളിലും വാക്സിന്‍ സംബന്ധിച്ചുള്ള വിവരം എത്തിക്കാനും ന്യൂ ജേഴ്സി ശ്രമിക്കുന്നുണ്ട്. മതനേതൃത്വവുമായി ചേര്‍ന്ന് ആളുകളെ വാക്സിന്‍ സ്വീകരിക്കേണ്ട ആവശ്യകതയേക്കുറിച്ചും ബോധവല്‍ക്കരണം നടത്തുന്നുണ്ട്. തിങ്കളാഴ്ചത്തെ കണക്കുകള്‍ അനുസരിച്ച് ന്യൂ ജേഴ്സിയിലെ 37 ശതമാനം ആളുകളാണ് വാക്സിന്‍ സ്വീകരിച്ചിട്ടുള്ളത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ജെഫ്രി എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിട്ട് യുഎസ് നീതിന്യായ വകുപ്പ്
ബംഗ്ലാദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രക്ഷോഭകർ, മതനിന്ദ ആരോപിച്ച് ആൾക്കൂട്ട കൊലപാതകം; അപലപിച്ച് യൂനുസ് സർക്കാർ