ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യക്കെതിരെ ജി 7 രാജ്യങ്ങളുടെ കൂടിയാലോചന, കൂടുതൽ ഉപരോധത്തിന് നീക്കം

Published : Feb 23, 2023, 08:40 PM ISTUpdated : Feb 26, 2023, 09:40 PM IST
ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ റഷ്യക്കെതിരെ ജി 7 രാജ്യങ്ങളുടെ കൂടിയാലോചന, കൂടുതൽ ഉപരോധത്തിന് നീക്കം

Synopsis

അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 രാജ്യങ്ങൾ

ബെംഗളുരു: റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ആലോചിച്ച് ജി 7 രാജ്യങ്ങൾ. ബെംഗളുരുവിൽ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ജി 7 രാജ്യങ്ങൾ യോഗം ചേർന്നത്. നിലവിലെ ഉപരോധങ്ങൾ റഷ്യ മറികടക്കുന്നത് തടയാനുള്ള വഴികളും യോഗത്തിൽ ചർച്ചയായി. യുക്രൈന് കൂടുതൽ ധനസഹായം എത്തിക്കുന്നതിനെക്കുറിച്ചും യോഗം ചർച്ച ചെയ്തു. യുക്രൈനിൽ സമാധാനം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം ഐക്യരാഷ്ട്രസഭയിൽ വോട്ടിനിടാനിരിക്കെയാണ് ജി 7 രാജ്യങ്ങളുടെ കൂടിയാലോചന. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ എന്നിവയാണ് ജി 7 രാജ്യങ്ങൾ.

മോദിക്കെതിരായ പരാമർശം: അറസ്റ്റിലായി മണക്കൂറുകൾക്കം പുറത്തിറങ്ങി; സത്യം ജയിച്ചെന്ന് പവൻ ഖേര, ഉജ്ജ്വല സ്വീകരണം

അതേസമയം ജി 20 ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യ സന്ദർശിക്കുന്ന വിദേശയാത്രക്കാർക്ക് കഴിഞ്ഞ ദിവസം യു പി ഐ പേയ്മെന്റ് സേവനം ആ‍ർ ബി ഐ ലഭ്യമാക്കിയിരുന്നു. ജി 20 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്കാണ് നിലവിൽ യു പി ഐ പേയ്മെന്റ് സേവനം ആ‍ർ ബി ഐ  അനുവദിച്ചിരിക്കുന്നത്. ദില്ലി, മുംബൈ, ബെംഗളൂരു വിമാനത്താവളങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഇത്തരക്കാർക്ക് യു പി ഐ പേയ്മെന്റ് സേവനം ലഭിക്കുകയെന്നും ആ‍ർ ബി ഐ വ്യക്തമാക്കിയിട്ടുണ്ട്. അന്ന് മുതൽ തന്നെ യു പി ഐ പേയ്മെന്റ് സേവനം ജി 20 രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാർക്ക് ലഭിക്കുകയും ചെയ്യുമെന്നും ആ‍ർ ബി ഐ പ്രസ്താവനയിൽ അറിയിച്ചിരുന്നു. യോഗ്യരായ യാത്രക്കാർക്ക് പേയ്‌മെന്റുകൾ നടത്തുന്നതിന് യു പി ഐയുമായി ലിങ്ക് ചെയ്‌ത പ്രീ പെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് വാലറ്റുകളാണ് നൽകുക. ഈ പി പി ഐ ഉപയോഗിച്ച് യു പി ഐ പേയ്മെന്റുകൾ നടത്താനാകും. തുടക്കത്തിൽ ഐ സി ഐ സി ഐ, ഐ ഡി എപ് സി പിപിഐ ദാതാക്കളായ പൈൻ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ട്രാൻസ്‌കോർപ്പ് ഇന്റർനാഷണൽ ലിമിറ്റഡ് എന്നിവരാണ് യു പി ഐ ലിങ്ക്ഡ് വാലറ്റുകൾ നൽകുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറാന്‍റെ പുതിയ പരമോന്നത നേതാവിനെ പരിഹസിച്ച് ട്രംപ്, ഇറാനെ ഇനി ആര് നയിക്കുമെന്ന് ആർക്കും ഒരു നിശ്ചയവുമില്ലെന്ന് യുഎസ് പ്രസിഡന്‍റ്
ഒറ്റയടിക്ക് പെട്രോളിന് കൂടിയത് 18 രൂപ; രണ്ടാഴ്ചത്തേക്ക് സ്കൂൾ അടച്ചു, സർക്കാർ ഓഫീസുകളിൽ അടക്കം നിയന്ത്രണവുമായി പാകിസ്ഥാൻ