
റോം മാർപ്പാപ്പക്കെതിരെ പരാമർശം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി രംഗത്ത്. ട്രംപിന്റെ ഉറ്റ സുഹൃത്തായ മെലോണി ആദ്യമായാണ് ട്രംപിനെ എതിർത്ത് രംഗത്തെത്തുന്നത്. പോപ് ലിയോക്കെതിരായ ട്രംപിന്റെ ആക്രമണം അസ്വീകാര്യമാണെന്ന് മെലോണി തിങ്കളാഴ്ച പറഞ്ഞു. യൂറോപ്പിലെ മിക്ക രാഷ്ട്രത്തലവന്മാരും പോപ്പിനെ പ്രതിരോധിക്കാൻ രംഗത്തെത്തി. പരിശുദ്ധ പിതാവിനോടുള്ള പ്രസിഡന്റ് ട്രംപിന്റെ വാക്കുകൾ അസ്വീകാര്യമാണെന്നും കത്തോലിക്കാ സഭയുടെ തലവനാണ് പോപ്പെന്നും, സമാധാനത്തിനായി ആഹ്വാനം ചെയ്യുന്നതും എല്ലാത്തരം യുദ്ധങ്ങളെയും അപലപിക്കുന്നതും സാധാരണവുമാണെന്നും മെലോണി പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റുമായി അടുത്ത ബന്ധം വളർത്തിയെടുത്ത മെലോണി ട്രംപിനെതിരെ ആദ്യമായാണ് പരസ്യ വിമർശനം നടത്തുന്നത്. പോപ്പ് ലിയോയ്‌ക്കെതിരായ അദ്ദേഹത്തിന്റെ പരസ്യ നിലപാടിനെതിരെ ഇറ്റലിയിൽ വ്യാപകമായ പ്രതിഷേധം നടന്നിരുന്നു. നാല് രാജ്യങ്ങൾ സന്ദർശിക്കുന്നതിനായി ആഫ്രിക്കയിലേക്ക് പോയ ലിയോയെ പിന്തുണച്ച് മെലോണി, ട്രംപിന്റെ പൊതുശൈലിയെക്കുറിച്ച് പ്രത്യേക പരാമർശമൊന്നും നടത്തിയില്ല. അതേസമയം, ട്രംപിനെ നേരിട്ട് വെല്ലുവിളിക്കാൻ മെലോണിക്ക് ധൈര്യമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗത്യന്തരമില്ലാതെയാണ് മെലോണി ട്രംപിനെതിരെ പ്രസ്താവന ഇറക്കിയതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam