പാകിസ്ഥാനിൽ വൻ വിവാദം, ആശാ ഭോസ്‌ലെക്ക് ആദരമർപ്പിച്ചു; പാകിസ്ഥാൻ ചാനലിന് കാരണം കാണിക്കൽ നോട്ടീസ്, ഇന്ത്യൻ ഉള്ളടക്കം കാണിച്ചതിന് നോട്ടീസ്

Published : Apr 14, 2026, 09:47 AM IST
bollywood singer asha bhosle funeral last rites  live updates in Mumbai Shivaji Park

Synopsis

ഇന്ത്യൻ ഗായിക ആശാ ഭോസ്‌ലെയുടെ മരണവാർത്തയിൽ അവരുടെ ഗാനങ്ങൾ ഉൾപ്പെടുത്തിയതിന് പാകിസ്ഥാനിലെ ജിയോ ന്യൂസ് ചാനലിന് റെഗുലേറ്ററി അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇന്ത്യൻ ഉള്ളടക്കങ്ങൾക്കുള്ള നിരോധനം ലംഘിച്ചുവെന്ന് ആരോപിച്ചാണ് നടപടി. എന്നാൽ, കലയ്ക്ക് അതിരുകളില്ലെന്നും ഒരു ഇതിഹാസത്തെ ആദരിക്കുക എന്നത് മാധ്യമധർമ്മമാണെന്നും ചാനൽ പ്രതികരിച്ചു.

ഇസ്ലാമാബാദ്: ഇന്ത്യയുടെ വാനമ്പാടി ആശാ ഭോസ്‌ലെ അന്തരിച്ചതുമായി ബന്ധപ്പെട്ട വാർത്താ റിപ്പോർട്ടിൽ ഇന്ത്യൻ ഗാനങ്ങളും ചലച്ചിത്ര ദൃശ്യങ്ങളും ഉൾപ്പെടുത്തിയതിന് പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലായ 'ജിയോ ന്യൂസി'നെതിരെ നടപടി. പാകിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി ആണ് ചാനലിന് കാരണം കാണിക്കൽ നോട്ടീസ് അയച്ചത്. 2018 മുതൽ പാകിസ്ഥാനിൽ ഇന്ത്യൻ ഉള്ളടക്കങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ഈ നീക്കം.

ഏപ്രിൽ 12ന് 92-ാം വയസിൽ അന്തരിച്ച ആശാ ഭോസ്‌ലെയുടെ ജീവിതത്തെക്കുറിച്ചുള്ള റിപ്പോർട്ടിൽ അവരുടെ പ്രശസ്തമായ ഗാനങ്ങൾ ചാനൽ സംപ്രേഷണം ചെയ്തിരുന്നു. ഇത് പാകിസ്ഥാൻ സുപ്രീം കോടതിയുടെ ഉത്തരവിനോടുള്ള വെല്ലുവിളിയാണെന്ന് റെഗുലേറ്ററി അതോറിറ്റി ആരോപിച്ചു. പിഴയോ, ചാനലിന്‍റെ സംപ്രേഷണം തടയലോ അല്ലെങ്കിൽ ലൈസൻസ് റദ്ദാക്കലോ ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചാനൽ സിഇഒയോട് ഏപ്രിൽ 27ന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഈ നടപടിക്കെതിരെ ജിയോ ന്യൂസ് മാനേജിംഗ് ഡയറക്ടർ അസ്ഹർ അബ്ബാസ് ശക്തമായി പ്രതികരിച്ചു. ഒരു ഇതിഹാസ കലാകാരിയുടെ വിയോഗം റിപ്പോർട്ട് ചെയ്യുമ്പോൾ അവരുടെ സൃഷ്ടികൾ പുനരവലോകനം ചെയ്യുന്നത് മാധ്യമധർമ്മമാണെന്ന് അദ്ദേഹം പറഞ്ഞു. കലയും അറിവും മാനവികതയുടെ പൊതുസ്വത്താണെന്നും അവയെ അതിർത്തികൾക്കുള്ളിൽ തളച്ചിടരുതെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ആശാ ഭോസ്‌ലെക്ക് പാകിസ്ഥാനോടുള്ള ആത്മബന്ധവും നുസ്രത്ത് ഫത്തേ അലി ഖാൻ തുടങ്ങിയവരുമായുള്ള അവരുടെ സഹകരണവും അദ്ദേഹം അനുസ്മരിച്ചു.

പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി സെനറ്റർ ഷെറി റഹ്മാൻ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കളും റെഗുലേറ്ററി അതോറിറ്റിയുടെ ഈ നടപടിയെ വിമർശിച്ചു. മുംബൈയിലെ ശിവാജി പാർക്കിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ആശാ ഭോസ്‌ലെയുടെ സംസ്കാരം നടന്നത്. ആമിർ ഖാൻ ഉൾപ്പെടെയുള്ള ബോളിവുഡ് താരങ്ങളും ആയിരക്കണക്കിന് ആരാധകരും പ്രിയ ഗായികയ്ക്ക് വിട നൽകാൻ എത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

അമേരിക്കക്ക് മുന്നറിയിപ്പുമായി ചൈന; ഹോർമുസ് ഉപരോധം തെറ്റ്, ഇറാനുമായുള്ള ബന്ധത്തിൽ ഇടപെടരുത്
പ്രതീക്ഷ കൈവിടില്ല; പുതിയ സമാധാന നീക്കവുമായി പാകിസ്ഥാനും ചൈനയും രം​ഗത്ത്