
യൂട്ടാ: അമേരിക്കയിലെ യൂട്ടാ സംസ്ഥാനത്തുള്ള പ്രശസ്തമായ വാലി ഫെയർ മാളിൽ മുസ്ലിം യുവാവിന് നേരെ വംശീയ ആക്രമണം. മാളിലെത്തിയ ഇന്ത്യാക്കാരനായ ഇരുപത്തിയൊന്ന് വയസുള്ള സൊഹൈൽ എന്ന് പേരുള്ള മുസ്ലിം യുവാവിന് നേരെയാണ് ആക്രമണം നടന്നത്. യാതൊരു പ്രകോപനവുമില്ലാതെ വംശീയ അധിക്ഷേപങ്ങൾ ഉന്നയിച്ച് പ്രതി ഇദ്ദേഹത്തെ നിരവധി തവണ നെഞ്ചിലും വയറിലും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. പരിക്കേറ്റ യുവാവിനെ ഉടനടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ ഇദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കേസിലെ പ്രതിയെ സംഭവസ്ഥലത്ത് വച്ച് തന്നെ പിടികൂടിയിരുന്നു. 48-കാരനായ പീറ്റർ മൈക്കൽ ലാർസൻ എന്നയാളാണ് പ്രതി. സൊഹൈൽ മുസ്ലിം ആണെന്ന് തിരിച്ചറിഞ്ഞതിനാൽ ബോധപൂർവം ആക്രമണം നടത്തിയെന്നാണ് പൊലീസ് പറയുന്നത്. അന്വേഷണത്തിൽ പ്രതി മുൻപും ഇത്തരത്തിൽ വംശീയ അധിക്ഷേപങ്ങളും ആക്രമണ സ്വഭാവവും കാണിച്ചിട്ടുള്ളയാളാണെന്ന് വ്യക്തമായി. മാളിലുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരും യുവാക്കളും ചേർന്നാണ് പ്രതിയെ കീഴ്പ്പെടുത്തിയത്. ഇയാൾക്കെതിരെ വധശ്രമം, വംശീയ വിദ്വേഷം മുൻനിർത്തിയുള്ള ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. അമേരിക്കയിലെ മുസ്ലിം കൂട്ടായ്മകൾ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam