'അടുത്ത നാല് വര്‍ഷം നിങ്ങള്‍ക്ക് സുഖമായി ഉറങ്ങണമെങ്കില്‍'; ബൈഡന് മുന്നറിയിപ്പുമായി കിമ്മിന്റെ സഹോദരി

Published : Mar 16, 2021, 07:08 PM IST
'അടുത്ത നാല് വര്‍ഷം നിങ്ങള്‍ക്ക് സുഖമായി ഉറങ്ങണമെങ്കില്‍'; ബൈഡന് മുന്നറിയിപ്പുമായി കിമ്മിന്റെ സഹോദരി

Synopsis

പെന്റഗണ്‍ തലവന്‍ ലോയ്ഡ് ഓസ്റ്റിനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ എന്നിവര്‍ ജപ്പാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ജോങ്ങിന്റെ വിമര്‍ശനം. ചൈനക്കും ആണവശക്തിയായ ഉത്തരകൊറിയക്കുമെതിരെയുള്ള സൈനിക സഖ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരും ജപ്പാനിലെത്തിയത്.  

പോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പുമായി ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ്. ബൈഡന്റെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. അടുത്ത നാല് വര്‍ഷം നിങ്ങള്‍ക്ക് സുഖമായി ഉറങ്ങണമെങ്കില്‍ തുടക്കത്തില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാതിരിക്കുന്നതാകും നല്ലത്. പ്രശ്‌നങ്ങളുണ്ടായാല്‍  നിങ്ങളുടെ ഉറക്കം നഷ്ടപ്പെടും- എന്നായിരുന്നു കിം യോ ജോങ്ങിന്റെ മുന്നറിയിപ്പ്. ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

പെന്റഗണ്‍ തലവന്‍ ലോയ്ഡ് ഓസ്റ്റിനും സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ എന്നിവര്‍ ജപ്പാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ജോങ്ങിന്റെ വിമര്‍ശനം. ചൈനക്കും ആണവശക്തിയായ ഉത്തരകൊറിയക്കുമെതിരെയുള്ള സൈനിക സഖ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുവരും ജപ്പാനിലെത്തിയത്. കഴിഞ്ഞ ആഴ്ച യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈനിക അഭ്യാസം ആരംഭിച്ചിരുന്നു. ഇതിനെതിരെ ഉത്തരകൊറിയ രംഗത്തെത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയം ഉത്തരകൊറിയയുമായി ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ വിജയമായിരുന്നില്ല. കിം ജോങ് ഉന്നും ട്രംപും ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അമേരിക്കയുടെ വൻ കപ്പൽപട ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് ട്രംപ്; 'ഇറാൻ്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നു'
ട്രംപിന്‍റെ 'ബോർഡ് ഓഫ് പീസ്; ഇതുവരെ ഒപ്പുവെച്ചത് 19 രാജ്യങ്ങൾ, പാകിസ്ഥാനിൽ മുറുമുറുപ്പ്, ക്ഷണം സ്വീകരിക്കാതെ ഇന്ത്യ