ഇന്ത്യക്ക് തന്നെ ഭയം, പാകിസ്ഥാനിലെ സ്കൂളിൽ സൈഫുള്ള കസൂരിയുടെ പ്രസംഗം; പാക് സൈന്യവുമായുള്ള അവിശുദ്ധ ബന്ധത്തിൽ വെളിപ്പെടുത്തൽ

Published : Jan 11, 2026, 08:30 AM IST
Saifullah Kasuri

Synopsis

ലഷ്കർ ഇ തൊയ്ബ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി പാകിസ്ഥാൻ സൈന്യവുമായുള്ള നേരിട്ടുള്ള ബന്ധം വെളിപ്പെടുത്തി. സൈനിക പരിപാടികളിൽ താൻ സ്ഥിരം അതിഥിയാണെന്നും കൊല്ലപ്പെടുന്ന സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാറുണ്ടെന്നും ഇയാൾ പറഞ്ഞു. 

ഇസ്ലാമാബാദ്/ന്യൂഡൽഹി: പാകിസ്ഥാൻ സൈന്യവും ഭീകരസംഘടനയായ ലഷ്കർ ഇ തൊയ്ബയും തമ്മിലുള്ള നേരിട്ടുള്ള ബന്ധം വെളിപ്പെടുത്തി സംഘടനയുടെ ഡെപ്യൂട്ടി ചീഫ് സൈഫുള്ള കസൂരി. പാകിസ്ഥാനിലെ ഒരു സ്കൂളിൽ കുട്ടികളെ അഭിസംബോധന ചെയ്യവെയാണ് സൈനിക പരിപാടികളിൽ താൻ സ്ഥിരം അതിഥിയാണെന്ന നിർണ്ണായക വെളിപ്പെടുത്തൽ ഇയാൾ നടത്തിയത്. പാകിസ്ഥാൻ സൈന്യം നടത്തുന്ന പരിപാടികളിലേക്ക് തനിക്ക് ഔദ്യോഗികമായി ക്ഷണം ലഭിക്കാറുണ്ടെന്നും കൊല്ലപ്പെടുന്ന പാക് സൈനികരുടെ ശവസംസ്കാര പ്രാർത്ഥനകൾക്ക് നേതൃത്വം നൽകാൻ സൈന്യം തന്നെ വിളിക്കാറുണ്ടെന്നും കസൂരി വെളിപ്പെടുത്തി. ഭീകരവാദത്തിനെതിരെ പോരാടുന്നു എന്ന പാകിസ്ഥാന്‍റെ വാദങ്ങൾ പച്ചക്കള്ളമാണെന്ന് തെളിയിക്കുന്നതാണ് ഈ പ്രസ്താവന.

2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ക്രൂരമായ ഭീകരാക്രമണത്തിന്‍റെ സൂത്രധാരനാണ് സൈഫുള്ള കസൂരി. ഈ ആക്രമണത്തിന് ശേഷമാണ് തന്‍റെ പേര് ലോകപ്രശസ്തമായതെന്ന് ഇയാൾ പ്രസംഗത്തിൽ അവകാശപ്പെട്ടു. പഹൽഗാം ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സൈന്യം പാകിസ്ഥാനിലെ ഭീകരതാവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' തങ്ങളെ തകർക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചു. 

എന്നാൽ ഭീകരക്യാമ്പുകൾ മാത്രം തകർത്തത് ഇന്ത്യക്ക് പറ്റിയ തെറ്റാണെന്നും കശ്മീർ ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്ത്യക്കെതിരെയും പ്രകോപനപരമായ പരാമർശങ്ങൾ കസൂരി നടത്തി. തന്‍റെ സാന്നിധ്യം ഇന്ത്യയെ ഭയപ്പെടുത്തുന്നുണ്ട്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീറിനെ 'ഫീൽഡ് മാർഷൽ' എന്ന് വിശേഷിപ്പിച്ച ഇയാൾ ഇന്ത്യയെ പാഠം പഠിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

തെളിവുകൾ പുറത്ത്

സൈഫുള്ള കസൂരി പാക് സൈനിക ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന ദൃശ്യങ്ങൾ നേരത്തെയും പുറത്തുവന്നിരുന്നു. ഭീകരവാദികളെ സർക്കാർ സംരക്ഷിക്കുകയാണെന്ന ഇന്ത്യയുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണ് പുതിയ വീഡിയോ ദൃശ്യങ്ങൾ. 2025 മെയ് ഏഴിനാണ് ഇന്ത്യ ഈ സൈനിക നടപടി ആരംഭിച്ചത്. ഒൻപതോളം ഭീകരതാവളങ്ങൾ ഇന്ത്യ തകർക്കുകയും നൂറിലധികം ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പോളണ്ടിക്കുറിച്ച് ഒരക്ഷരം മിണ്ടരുത്'! വെനസ്വേലക്ക് സംഭവിക്കുന്നതുമായി ഇതിന് ബന്ധമുണ്ടോ? ട്രംപ് ലോകത്തോട് വിളിച്ചു പറയുന്നതെന്ത്?
ലാൻഡ് ചെയ്യുന്നതിന് തൊട്ടുമുൻപ് ശക്തമായ കാറ്റിൽ ആടിയുലഞ്ഞ് വിമാനം; പൈലറ്റിന്‍റെ നിർണായക തീരുമാനം, റൺവേ തൊടാതെ പറന്നുയർന്നു, വീഡിയോ