'ബോംബ് വീഴുമ്പോള്‍ ഷെൽട്ടറുകളിൽ പോലും പ്രവേശിപ്പിക്കുന്നില്ല, അറബി കേട്ടാൽ മാറ്റി നിർത്തുന്നു'; ദുരിതം പറഞ്ഞ് ഇസ്രായേലിലെ പലസ്തീനികൾ

Published : Jun 18, 2025, 08:46 PM ISTUpdated : Jun 18, 2025, 08:49 PM IST
Palestines

Synopsis

ഇസ്രായേലിലെ പലസ്തീൻ പൗരന്മാർ വളരെക്കാലമായി കടുത്ത വിവേചനം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ടെൽ അവീവ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിനിടെ സഹായം ലഭിക്കാതെ ഇസ്രായേലിൽ ജീവിക്കുന്ന പലസ്തീനികൾ. ബോംബ് ഷെൽട്ടറുകളിൽ ഇസ്രായേലിൽ ജീവിക്കുന്ന പലസ്തീനികൾക്ക് പ്രവേശനം ലഭിച്ചില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ജനസംഖ്യയുടെ 21 ശതമാനം വരുന്ന ജനങ്ങൾക്ക് മുന്നിലാണ് ഇസ്രായേൽ സഹായം കൊട്ടിയടച്ചത്. അറബി സംസാരിച്ചതിനാൽ ഷെൽട്ടറിൽ പ്രവേശനം ലഭിച്ചില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. 

ഇസ്രായേലിലെ പലസ്തീൻ പൗരന്മാർ വളരെക്കാലമായി കടുത്ത വിവേചനം നേരിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഭവന നിർമ്മാണം, വിദ്യാഭ്യാസം, തൊഴിൽ, സർക്കാർ സേവനങ്ങൾ എന്നീ രം​ഗത്തെല്ലാം വിവേചനം അനുഭവിക്കുന്നു. ഇസ്രായേലി പൗരത്വം ഉണ്ടായിരുന്നിട്ടും പലപ്പോഴും രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നു. 

അദാല-ദി ലീഗൽ സെന്റർ ഫോർ അറബ് മൈനോറിറ്റി റൈറ്റ്സ് ഇൻ ഇസ്രായേലിന്റെ കണക്കനുസരിച്ച്, 65-ലധികം നിയമങ്ങൾ പലസ്തീൻ പൗരന്മാർക്കെതിരെ നേരിട്ടോ അല്ലാതെയോ വിവേചനം കാണിക്കുന്നു. 2018-ൽ പാസാക്കിയ ദേശീയ-രാഷ്ട്ര നിയമം ഇസ്രായേലിനെ ജൂത ജനതയുടെ ദേശീയ-രാഷ്ട്രം എന്ന് നിർവചിച്ചുകൊണ്ട് അസമത്വം ഉറപ്പിച്ചു. യുദ്ധസമയത്ത്, ആ വിവേചനം പലപ്പോഴും തീവ്രമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യൻ ഭൂപടത്തിൽ ട്രംപിന്‍റെ അമേരിക്കയുടെ യു ടേൺ; ഭൂപടം ലോകം മുഴുവൻ ചർച്ചയാകുമ്പോൾ വിവാദ പോസ്റ്റ് പിൻവലിച്ചു
അഴിമതിയിൽ വലിയ മാറ്റമൊന്നുമില്ല, ലോകത്ത് ഇന്ത്യക്ക് 91-ാം സ്ഥാനം മാത്രം; പാകിസ്ഥാന്‍റെ കാര്യം അതിലും കഷ്ടം, 182 രാജ്യങ്ങളിൽ 136-ാം സ്ഥാനത്ത്