ഭീതി കൂട്ടി ഖമേനിയുടെ വലംകൈയുടെ അതിശക്ത മുന്നറിയിപ്പ്; 'ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും, ഗൾഫ് രാജ്യങ്ങളുമായി യുദ്ധത്തിനില്ല'

Published : Mar 01, 2026, 11:48 AM IST
ali khamenei india connection barabanki kintoor uttar pradesh iran supreme leader ancestry history relationship

Synopsis

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ അമേരിക്കയ്ക്കെതിരെ കടുത്ത തിരിച്ചടിക്ക് ഇറാൻ ഒരുങ്ങുന്നു. അമേരിക്കൻ ജനതയുടെ ഹൃദയത്തിൽ കുത്തുമെന്ന് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പ് നൽകി. 

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ, അമേരിക്കയ്ക്കെതിരെ അതിരൂക്ഷമായ ഭാഷയിൽ മുന്നറിയിപ്പുമായി ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി. അമേരിക്കക്കാർ ഇറാനിയൻ ജനതയുടെ ഹൃദയത്തിലാണ് കുത്തിയത്, പകരം ഞങ്ങൾ അവരുടെ ഹൃദയത്തിൽ തന്നെ കുത്തും എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഖമേനിയുടെ വലം കൈയും ഇറാന്‍റെ നിർണായക നയതന്ത്രജ്ഞനുമായ ലാരിജാനിയുടെ ഈ പ്രസ്താവന മേഖലയിൽ ഭീതി വർദ്ധിപ്പിച്ചിരിക്കുകയാണ്.

അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെയുള്ള സൈനിക നടപടി ഇതിലും ശക്തമായി തുടരും. അടിച്ച് ഓടിപ്പോകാൻ ഇത് സിനിമയല്ലെന്ന് അവർ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ഖമേനിയുടെ അഭാവത്തിൽ രാജ്യം ഭരിക്കാൻ പ്രസിഡന്‍റും ജുഡീഷ്യറി തലവനും ഉൾപ്പെടുന്ന ഒരു താത്കാലിക നേതൃത്വ സംവിധാനം ഉടൻ നിലവിൽ വരുമെന്ന് അദ്ദേഹം അറിയിച്ചു. ഗൾഫ് രാജ്യങ്ങളുമായി യുദ്ധത്തിന് ഇറാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ ആ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങളെ ലക്ഷ്യം വെക്കുന്നത് തുടരും. അമേരിക്കൻ ഭീഷണിക്ക് ഇറാൻ വഴങ്ങില്ലെന്ന് ഒരിക്കൽ കൂടി ലോകത്തിന് തെളിയിച്ചു കൊടുക്കുമെന്നും ലാരിജാനി കൂട്ടിചേർത്തു.

തിരിച്ചടിച്ച് ഇറാൻ

അമേരിക്കയുടെയും ഇസ്രായേലിന്‍റെയും വ്യോമാക്രമണത്തിന് മറുപടിയായി ഇറാന്‍റെ സൈന്യം ഇതിനകം തന്നെ മിസൈൽ പ്രയോഗം ആരംഭിച്ചിട്ടുണ്ട്. പേർഷ്യൻ ഗൾഫിലെ യുഎസ് കപ്പലുകൾക്ക് നേരെയും കുവൈറ്റിലെയും ഖത്തറിലെയും അമേരിക്കൻ താവളങ്ങൾക്ക് നേരെയും നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നിൽ ലാരിജാനിയുടെ നേരിട്ടുള്ള നിർദ്ദേശങ്ങളുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇറാന്‍റെ ഈ പുതിയ പ്രഖ്യാപനത്തോടെ പശ്ചിമേഷ്യയിൽ ഒരു സമാധാന ചർച്ചയ്ക്കുള്ള സാധ്യതകൾ പൂർണ്ണമായും അവസാനിച്ച മട്ടാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജലാലാബാദിൽ പാക് യുദ്ധവിമാനം വെടിവെച്ചിട്ടു, പൈലറ്റിനെ ജീവനോടെ പിടികൂടിയെന്ന് താലിബാൻ; നിഷേധിച്ച് പാകിസ്ഥാൻ
'തെരഞ്ഞെടുക്കപ്പെട്ടവൻ‍'; ഇറാന്റെ പരമോന്നത നേതാവ്? ആരാണ് മുജ്തബ ഖമനെയി