യുദ്ധം കണ്ട് കൈതരിച്ച് കിം വന്നത് വെറുതെയല്ല! പടക്കപ്പലിൽ പടക്കം പൊട്ടിച്ചല്ല, തന്ത്രപ്രധാന ക്രൂയിസ് മിസൈൽ പരീക്ഷിച്ച് ആഘോഷം

Published : Mar 07, 2026, 10:56 PM IST
North Korean leader Kim Jong Un overseeing the cruise missile test from the Chyo Hyon warship at Nampo Shipyard

Synopsis

ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പുതിയ പടക്കപ്പലിൽ നിന്ന് ക്രൂയിസ് മിസൈൽ പരീക്ഷണം നടത്തി. രാജ്യത്തിന്റെ സമുദ്ര പരമാധികാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമാണിതെന്നും നാവികസേനയെ ആണവായുധങ്ങൾ കൊണ്ട് സജ്ജമാക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

പ്യോങ്‌യാങ്: ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ, അങ്ങകലെ കൊറിയൻ കടലിടുക്കിൽ ഇതൊക്കെ എന്ത് എന്ന മട്ടിൽ ചിരിച്ചുകൊണ്ട് നിൽക്കുകയാണ് കിം ജോങ് ഉൻ. വെറുതെ നിൽക്കുകയല്ല, തന്റെ പുത്തൻ പടക്കപ്പലിൽ നിന്ന് മിസൈലുകൾ പായുന്നത് കണ്ട് ആസ്വദിക്കുകയാണ് കക്ഷി. പശ്ചിമേഷ്യയിലെ മിസൈൽ മഴ കണ്ട് കൈതരിച്ച കിം, ഉത്തരകൊറിയയുടെ സൈനികശക്തി ഒന്നുകൂടി രാകിമിനുക്കാൻ നേരിട്ട് കളത്തിലിറങ്ങിയതാണ് പുതിയ വിശേഷം.

5000 ടൺ ഭാരമുള്ള ച്യോ ഹ്യോൻ എന്ന ഭീമൻ പുത്തൻ പടക്കപ്പലിൽ നിന്നാണ് തന്ത്രപ്രധാനമായ ക്രൂയിസ് മിസൈലുകൾ വിക്ഷേപിച്ചത്. കടലിൽ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന ഈ മിസൈലുകൾക്ക് ലക്ഷ്യം തെറ്റില്ലെന്നാണ് കിമ്മിന്റെ അവകാശവാദം. നാംപോ ഷിപ്പ്‌യാർഡിൽ നേരിട്ടെത്തിയ കിം ജോങ് ഉൻ കപ്പലിന്റെയും മിസൈലിന്റെയും പ്രകടനം കണ്ട് ഏറെ സംതൃപ്തനായി. രാജ്യത്തിന്റെ സമുദ്ര പരമാധികാരം സംരക്ഷിക്കുന്നതിൽ കഴിഞ്ഞ 50 വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മാറ്റമാണിതെന്നാണ് കിമ്മിന്റെ സർട്ടിഫിക്കറ്റ്.

കപ്പലുകൾക്ക് മാത്രമല്ല, നാവികസേനയ്ക്കും ആണവായുധങ്ങൾ നൽകാനുള്ള പണി പുരോഗമിക്കുകയാണെന്ന് കിം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇനി കടലിനടിയിൽ നിന്നും മുകളിൽ നിന്നും ഒരേപോലെ പ്രഹരമേൽപ്പിക്കുമെന്ന് ചുരുക്കം. 2025 മേയിൽ മറ്റൊരു യുദ്ധക്കപ്പൽ നീറ്റിലിറക്കിയപ്പോൾ ഉണ്ടായ വലിയൊരു പണി കിമ്മിന്റെ ഓർമ്മയിലുണ്ട്. അന്ന് കപ്പൽ അപകടത്തിൽപ്പെട്ടപ്പോൾ ഉദ്യോഗസ്ഥരെ ക്രിമിനലുകൾ' എന്ന് വിളിച്ച് കിം ചൂടായിരുന്നു. ആ നാണക്കേട് മാറ്റാൻ കൂടിയാണ് ഇത്തവണ എല്ലാ പരീക്ഷണങ്ങളും കിം നേരിട്ട് കണ്ട് ബോധ്യപ്പെട്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കരുത്തുറ്റ സന്ദേശവുമായി യുഎഇ; രാജ്യത്തിന്റെ മനോഹാരിത കണ്ട് തെറ്റിദ്ധരിക്കണ്ട, ഞങ്ങളുടെ അകം കരുത്തുറ്റതെന്ന് യുഎഇ
ട്രംപിന് തുറന്ന കത്തുമായി കമൽഹാസൻ; 'ഓർഡർ വേണ്ട, ഇന്ത്യ പരമാധികാര രാഷ്ട്രമാണ്, സ്വന്തം കാര്യം നോക്കൂ'