അലി ഖമേനിയുടെ അന്ത്യകർമ്മങ്ങളിലെ 'രഹസ്യ മനുഷ്യൻ', ഒടുവിൽ നിഗൂഢത നീക്കി ഇറാൻ മാധ്യമങ്ങൾ; വൻ ചർച്ചയായി വെളിപ്പെടുത്തൽ

Published : Jul 12, 2026, 09:09 PM IST
ali khamanei funeral

Synopsis

ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ അന്ത്യക്രിയകളിൽ പ്രത്യക്ഷപ്പെട്ട മാസ്ക് ധരിച്ച നിഗൂഢ വ്യക്തിയെ തിരിച്ചറിഞ്ഞു. ഖമേനിയുടെ മൂത്ത പേരക്കുട്ടിയായ മുഹമ്മദ് ജവാദ് ഖമേനിയാണ് ആ വ്യക്തിയെന്നും, വ്യോമാക്രമണത്തിൽ സംഭവിച്ച പരിക്കുകൾ മറയ്ക്കാനാണ് മാസ്ക് ധരിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ടെഹ്റാൻ: ഇറാന്‍റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ അന്ത്യക്രിയകളിൽ പങ്കെടുത്ത നിഗൂഢത നിറഞ്ഞ മാസ്ക് ധരിച്ച വ്യക്തിയെക്കുറിച്ചുള്ള ചർച്ചകൾക്ക് ഒടുവിൽ വിരാമമാകുന്നു. അന്ത്യകർമ്മ ചടങ്ങുകളുടെ മുൻനിരയിൽ കറുത്ത മാസ്കും തൊപ്പിയും ധരിച്ച് പ്രത്യക്ഷപ്പെട്ട ആ മനുഷ്യൻ അലി ഖമേനിയുടെ മൂത്ത പേരക്കുട്ടിയായ മുഹമ്മദ് ജവാദ് ഖമേനിയാണെന്ന് ഇറാന്‍റെ മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. മാസങ്ങൾക്ക് മുമ്പ് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് അലി ഖമേനി കൊല്ലപ്പെട്ടത്.

ഇതിന് പിന്നാലെ നടന്ന ചടങ്ങുകളിലാണ് കനത്ത സുരക്ഷയിൽ ഈ നിഗൂഢ വ്യക്തി പ്രത്യക്ഷപ്പെട്ടത്. ഈ വ്യക്തി ഖമേനിയുടെ മകനും അടുത്ത പിൻഗാമിയുമായി കണക്കാക്കപ്പെടുന്ന മൊജ്തബ ഖമേനിയാണെന്ന തരത്തിൽ വലിയ തോതിലുള്ള അഭ്യൂഹങ്ങൾ നേരത്തെ സാമൂഹിക മാധ്യമങ്ങളിൽ പരന്നിരുന്നു. എന്നാൽ ഇതിനെയെല്ലാം തള്ളിക്കൊണ്ടാണ് ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്. അലി ഖമേനിയുടെ മൂത്ത മകൻ മൊസ്തഫ ഖമേനിയുടെ മകനാണ് മുഹമ്മദ് ജവാദ് ഖമേനി. ഫെബ്രുവരി 28-ന് അലി ഖമേനിയുടെ മരണത്തിനിടയാക്കിയ അതേ വ്യോമാക്രമണത്തിൽ മുഹമ്മദ് ജവാദിനും ഗുരുതരമായി പരിക്കേറ്റിരുന്നു.

ആക്രമണത്തിൽ മുഖത്ത് കനത്ത പൊള്ളലേറ്റതും മറ്റ് പരിക്കുകളുമാണ് അന്ത്യക്രിയകളിൽ പങ്കെടുക്കുമ്പോൾ കറുത്ത മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെയാണ് മാസങ്ങളായി തുടർന്ന വൻ നിഗൂഢതയ്ക്ക് അവസാനമായത്. അതേസമയം, ഖമേനിയുടെ മകൻ മൊജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളും ചർച്ചകളും ഇപ്പോഴും തുടരുകയാണ്. അന്നത്തെ ആക്രമണത്തിൽ മൊജ്തബയ്ക്കും ഗുരുതരമായി പരിക്കേൽക്കുകയും മുഖത്തിന് വൈരൂപ്യം സംഭവിക്കുകയും ചെയ്തതായി യുഎസ് രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ആക്രമണം നടക്കുമ്പോൾ അലി ഖമേനിയുടെ അതേ വസതിയിലുണ്ടായിരുന്ന മൊജ്തബ മറ്റൊരു മുറിയിലായിരുന്നതിനാലാണ് ജീവനോടെ രക്ഷപ്പെട്ടത്. പരിക്കേറ്റ അദ്ദേഹം നിലവിൽ പൊതുവേദികളിലോ പ്രസംഗങ്ങളിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. പകരം കൈപ്പടയിൽ എഴുതിയ സന്ദേശങ്ങൾ വഴിയാണ് സൈനിക മേധാവികളുമായും മുതിർന്ന പുരോഹിതന്മാരുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നത്. അമേരിക്കയുമായും ഇസ്രായേലുമായുള്ള കടുത്ത സംഘർഷം നിലനിൽക്കുന്നതിനാൽ അതീവ രഹസ്യമായി സൂക്ഷിച്ചിരുന്ന അലി ഖമേനിയുടെ മൃതദേഹം, ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷമാണ് കഴിഞ്ഞ വ്യാഴാഴ്ച ജന്മനാടായ മഷാദിലെ ഇമാം റെസ മസ്ജിദിൽ സംസ്കരിച്ചത്. കോടിക്കണക്കിന് ആളുകളാണ് ചടങ്ങുകളിൽ പങ്കെടുത്തതെന്നാണ് ഔദ്യോഗിക വിവരം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാജ്യത്താകമാനം സര്‍ക്കാര്‍ ഓഫിസുകളില്‍ നാളെ ദേശീയപതാക പകുതി താഴ്ത്തും; ഖത്തര്‍ മുന്‍ അമീര്‍ ഷെയ്ഖ് ഹമദിന്റെ നിര്യാണത്തില്‍ ഇന്ത്യയില്‍ ദുഃഖാചരണം
ഇറാനെതിരെ വിട്ടുവീഴ്ചയില്ലാതെ അമേരിക്ക, കനത്ത തിരിച്ചടി നൽകിയെന്ന് ഡോണാൾഡ് ട്രംപ്; ഹോർമുസ് കടലിടുക്കിൽ തർക്കം മുറുകുന്നു