തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്വയം അഭിനയിച്ച സെക്സ് വീഡിയോ; സെക്‌സ് പോസിറ്റീവ് വാ​ഗ്ദാനങ്ങളുമായി യുഎസ് സ്ഥാനാർഥി

Published : Oct 16, 2022, 09:11 PM ISTUpdated : Oct 16, 2022, 09:23 PM IST
തെരഞ്ഞെടുപ്പ് പ്രചരണത്തിന് സ്വയം അഭിനയിച്ച സെക്സ് വീഡിയോ; സെക്‌സ് പോസിറ്റീവ് വാ​ഗ്ദാനങ്ങളുമായി യുഎസ് സ്ഥാനാർഥി

Synopsis

താൻ ജയിച്ചാൽ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കുമെന്നും വ്യഭിചാര നിയമങ്ങൾ അവസാനിപ്പിക്കുമെന്നും ഉഭയസമ്മതം നിർവചിക്കുന്നതിൽ നിലവിലെ രീതി മാറ്റുമെന്നും ഇറ്റ്കിസ് വാ​ഗ്ദാനം ചെയ്യുന്നു.

ന്യൂയോർക്ക്:  യുഎസ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പിൽ വ്യത്യസ്ത പ്രകടന പത്രികയുമായി സ്വതന്ത്ര സ്ഥാനാർത്ഥി മൈക്ക് ഇറ്റ്കിസ്. സെക്സിന് പ്രാധാന്യം നൽകുന്ന അദ്ദേഹത്തിന്റെ പ്രകടന പത്രിക അമേരിക്കയിൽ പുതിയ ചർച്ചക്ക് തുടക്കമിട്ടു. സെക്‌സ് പോസിറ്റീവ് സമീപനമാണ് തന്റെ വാ​ഗ്ദാനമെന്ന് ഇറ്റ്കിസ് പറയുന്നു. പ്രകടന പത്രികക്ക് ഉറപ്പുനൽകാനായി 13 മിനിറ്റ് ദൈർഘ്യമുള്ള ഒരു സെക്‌സ് വീഡിയോ പോൺ ഹബിൽ പുറത്തിറക്കുകയും ചെയ്തു 53-കാരൻ.

സൈബർ സുരക്ഷാ വിദഗ്ധനായ ഇറ്റ്കിസ് ന്യൂയോർക്കിലെ 12-ആം ഡിസ്ട്രിക്റ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ്  മത്സരിക്കുന്നത്. താൻ ജയിച്ചാൽ ലൈംഗികത്തൊഴിൽ നിയമവിധേയമാക്കുമെന്നും വ്യഭിചാര നിയമങ്ങൾ അവസാനിപ്പിക്കുമെന്നും ഉഭയസമ്മതം നിർവചിക്കുന്നതിൽ നിലവിലെ രീതി മാറ്റുമെന്നും ഇറ്റ്കിസ് വാ​ഗ്ദാനം ചെയ്യുന്നു. 13 മിനിറ്റ് ദൈർഘ്യമുള്ള പോൺ വീഡിയോയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയത്. "ബക്കറ്റ് ലിസ്റ്റ് ബൊനാൻസ" എന്ന് പേരിട്ടിരിക്കുന്ന വീഡിയോയിൽ ഇറ്റ്കിസും പോൺ താരം നിക്കോൾ സേജും അഭിനയിക്കുന്നു.

സംഭവത്തെക്കുറിച്ച് പറയുകയാണെങ്കിൽ ഇതിൽ അഭിനയിക്കാതെ ഈ വിഷയത്തോടുള്ള എന്റെ പ്രതിബദ്ധത പ്രകടിപ്പിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. പോൺ അഭിനയം യഥാർത്ഥത്തിൽ വലിയ പഠമായിരുന്നു. പോൺ അഭിനയമാണ് എന്റെ തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങളെ സ്വാധീനിച്ചതെന്നും അദ്ദേഹം പറഞ്ഞു. താൻ വളരെ അന്തർമുഖനാണ്. എവിടെയും ശ്രദ്ധാകേന്ദ്രമാകാൻ സാധിക്കാത്ത വ്യക്തിത്വം. ഞാൻ പരിഹരിക്കാൻ ശ്രമിക്കുന്ന പ്രശ്നങ്ങൾ വളരെ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. എന്റെ പ്രശ്നങ്ങൾ ഏതെങ്കിലും വിധത്തിൽ അവതരിപ്പിക്കണമെന്നും താനാ​ഗ്രഹിച്ചുവെന്നും ഇറ്റ്കിസ് പറഞ്ഞു. 

ഉക്രെയ്നിൽ ജനിച്ച ഇറ്റ്കിസ് സ്വയം പുരോഗമന സ്ഥാനാർത്ഥി എന്നാണ് അവകാശപ്പെടുന്നത്. വിവാഹിതനല്ല, കുട്ടികളില്ല, ബ്രഹ്മചാരിയല്ല, നിരീശ്വരവാദി- എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്നത്. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഇറ്റ്കിസിനെതിരെ രം​ഗത്തെത്തി.  ഇത് ​ഗിമ്മിക്കാണെന്നും ജനം വലയിൽ വീഴില്ലെന്നും റിപ്പബ്ലിക്കൻ സ്ഥാനാർഥി പറഞ്ഞു. ഡെമോക്രാറ്റുകളല്ലാത്ത എല്ലാവരെയും മാധ്യമങ്ങൾ അവഗണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. 

സ്വന്തം രതിമൂര്‍ച്ഛയോട് അലര്‍ജി; പുരുഷന്മാരിലെ അസാധാരണമായ പ്രശ്നം!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രംപിന്റെ ഗാസ പ്ലാൻ: സമിതിയിലേക്ക് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ക്ഷണമെന്ന് റിപ്പോര്‍ട്ട്, പാക്കിസ്ഥാൻ വേണ്ടെന്ന് ഇസ്രായേൽ
കത്തുന്ന കാറിനടുത്ത് നിന്ന് നിലവിളിച്ച അമ്മയ്ക്കടുത്ത് ദൈവദൂതരെ പോലെ അവരെത്തി; ഒമ്പത് മാസം പ്രായമായ കുഞ്ഞിനെ രക്ഷിച്ചു