ഹോർമുസിൽ പുതിയ അവകാശവാദവുമായി ഒമാന്‍; ഇറാനും ഒമാനും ഹോർമുസിൽ പരമാധികാര അവകാശങ്ങളുണ്ടെന്ന് വാദം

Published : Jun 23, 2026, 11:43 PM IST
Strait of Hormuz

Synopsis

. ഹോർമുസ് ഭാവിയിൽ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ചർച്ചകൾ പൂർത്തിയാക്കി. ഇറാൻ - അമേരിക്ക ധാരണ പാലിച്ച്, സ്വതന്ത്രതവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കും. വിവിധ സേവനങ്ങളും അതിനാവശ്യമായ ചെലവും ചർച്ച ചെയ്തെന്നും ഒമാൻ - ഇറാൻ സംയുക്ത പ്രസ്താവനയിൽ പറയുന്നു.

ടെഹ്റാൻ: ഹോർമുസിൽ ഇറാനും ഒമാനും പരമാധികാര അവകാശങ്ങളുണ്ടെന്ന് വ്യക്തമാക്കി ഒമാൻ. ഹോർമുസ് ഭാവിയിൽ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ഇറാനും ഒമാനും ചർച്ചകൾ പൂർത്തിയാക്കി. ഇറാൻ - അമേരിക്ക ധാരണ പാലിച്ച്, സ്വതന്ത്രതവും സുരക്ഷിതവുമായ നാവിക ഗതാഗതം ഒരുക്കും. വിവിധ സേവനങ്ങളും അതിനാവശ്യമായ ചെലവും ചർച്ച ചെയ്തെന്നും ഒമാൻ - ഇറാൻ സംയുക്ത പ്രസ്താവനയിൽ പറയുന്നു. ഹോർമുസിനെ സംബന്ധിച്ച് വലിയ ചർച്ച ലോകത്ത് നടക്കവെയാണ് ഒമാന്റെ പ്രസ്താവന.

ഹോർമുസ് തങ്ങൾ നിയന്ത്രിക്കുമെന്ന് ഇറാൻ ആവർത്തിക്കുമ്പോള്‍ സ്വതന്ത്രമാക്കണമെന്നാണ് അമേരിക്ക പറയുന്നത്. കരാർ പാലിച്ചില്ലെങ്കിൽ ചെയ്യേണ്ടത് ചെയ്യുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാന്റെ ഫണ്ട്, അമേരിക്കൻ ഉൽപ്പങ്ങൾ വാങ്ങാൻ ചെലവഴിക്കുമെന്ന പ്രസ്താവന, ഇറാന്റെ ചർച്ചകളെ നയിച്ച സംഘത്തോട് രാജ്യത്ത് എതിർപ്പുയരാൻ ഇടയാക്കി. ഇറാൻ - ഗൾഫ് ബന്ധത്തിൽ അതീവ ഗൗരവമുള്ള നിലപാടാണ് ഖത്തർ പ്രധാനമന്ത്രി സ്വീകരിച്ചത്. ഇറാൻ അയൽ രാജ്യമാണെന്നും മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷയ്ക്കും ഇറാനുമായി ചർച്ച അനിവാര്യമാണെന്നും ഷെയ്ഖ് മുഹമ്മദ് അബ്ദുറഹ്മാൻ ജാസിം അൽതാനി പറഞ്ഞു. ഗൾഫിന് പുതിയ സുരക്ഷാ ചട്ടക്കൂടും ഒറ്റക്കെട്ടായ കാഴ്ച്ചപ്പാടും വേണമെന്നും ഖത്തർ പ്രധാനമന്ത്രി പറഞ്ഞു. ഇറാൻ - അമേരിക്ക ചർച്ചകളിലെ ഗൾഫ് നയം സംബന്ധിച്ച് സുപ്രധാനമാണ് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി യുഎഇ, ബഹറൈൻ, ഖത്തർ രാഷ്ട്രങ്ങളിൽ നടത്തുന്ന സന്ദർശനം.

അതിനിടെ, ഹോർമുസിൽ കുടുങ്ങിയ നാവികരെ പുറത്തെത്തിക്കാൻ യുഎൻ ഏജൻസി നീക്കം തുടങ്ങി. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസെഷൻ 11,000 നാവികരെ പുറത്തെത്തിക്കും. അമേരിക്ക - ഇറാൻ ധാർണയുടെ പശ്ചാത്തലത്തിലാണ് യുഎൻ ഏജൻസിയുടെ നീക്കം. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ യുഎഇയിലെത്തി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേരത്തെ പൊതുതെരഞ്ഞെടുപ്പ്? ജനപ്രീതി കുറയുമെന്ന ആശങ്കയിൽ കാലാവധി തീരും മുമ്പ് വോട്ടെടുപ്പിന് ഒരുങ്ങി ജോർജിയ മെലോനി; റിപ്പോർട്ട്
ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ നടത്തുന്നുവെന്ന് യുഎന്‍ കമീഷന്‍; കുട്ടികളെ ലക്ഷ്യമിട്ട് മാരകായുധങ്ങള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്