ഒടുവിൽ എല്ലാം തുറന്ന് സമ്മതിച്ച് പാകിസ്ഥാൻ; ഇന്ത്യയോട് അഭ്യർത്ഥിക്കാൻ രാജ്യം നിർബന്ധിതരായി, വെളിപ്പെടുത്തി ഉപപ്രധാനമന്ത്രി

Published : Jun 20, 2025, 06:52 PM IST
operation sindoor

Synopsis

ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി ഇന്ത്യ പാകിസ്ഥാനിലെ രണ്ട് വ്യോമതാവളങ്ങളിൽ ആക്രമണം നടത്തിയതിനെത്തുടർന്ന് വെടിനിർത്തൽ അഭ്യർത്ഥിക്കാൻ പാകിസ്ഥാൻ നിർബന്ധിതരായി എന്ന് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ സമ്മതിച്ചു.

ഇസ്ലാമാബാദ്: ഇന്ത്യയോട് വെടിനിർത്തൽ അഭ്യർത്ഥിക്കാൻ രാജ്യം നിർബന്ധിതരായി എന്ന് തുറന്ന് സമ്മതിച്ച് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്‍റെ ഭാഗമായി റാവൽപിണ്ടിയിലെയും പഞ്ചാബിലെയും രണ്ട് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനെത്തുടർന്ന് വെടിനിർത്തൽ അഭ്യർത്ഥിക്കാൻ പാകിസ്ഥാൻ നിര്‍ബന്ധിതരായി എന്നാണ് ഇഷാഖ് ദാർ സമ്മതിച്ചിരിക്കുന്നത്.

റാവൽപിണ്ടിയിലെ നൂർ ഖാൻ വ്യോമതാവളത്തിലും പഞ്ചാബ് പ്രവിശ്യയിലെ പിഎഎഫ് ബേസ് റഫീക്കി എന്നറിയപ്പെടുന്ന ഷോർകോട്ട് വ്യോമതാവളത്തിലും ഇന്ത്യ ആക്രമണം നടത്തിയെന്ന് ദാർ പറഞ്ഞു. ഈ ഘട്ടത്തിലാണ് പാകിസ്ഥാൻ യുഎസിന്‍റെ ഇടപെടൽ തേടിയതും സൗദി അറേബ്യയിൽ നിന്ന് സഹായം സ്വീകരിച്ചതും. പാകിസ്ഥാനിലെ ഏറ്റവും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങളിലൊന്നാണ് നൂർ ഖാൻ വ്യോമതാവളം. ഇത് വ്യോമസേനാ പ്രവർത്തനങ്ങളെയും വിഐപി ഗതാഗത യൂണിറ്റുകളും ഉൾക്കൊള്ളുന്നു.

"നിർഭാഗ്യവശാൽ, ഇന്ത്യ വീണ്ടും പുലർച്ചെ 2.30ന് മിസൈൽ ആക്രമണം നടത്തി. അവർ നൂർ ഖാൻ വ്യോമതാവളത്തെയും ഷോർകോട്ട് വ്യോമതാവളത്തെയും ആക്രമിച്ചു. 45 മിനിറ്റിനുള്ളിൽ സൗദി രാജകുമാരൻ ഫൈസൽ എന്നെ വിളിച്ചു. (യുഎസ് സ്റ്റേറ്റ് സെക്രട്ടറി) മാർക്കോ റുബിയോയുമായുള്ള എന്‍റെ സംഭാഷണത്തെക്കുറിച്ച് അപ്പോഴാണ് താൻ അറിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു. (ഇന്ത്യയുടെ വിദേശകാര്യ മന്ത്രി) എസ്. ജയശങ്കറുമായി സംസാരിക്കാനും അവർ (ഇന്ത്യ) നിർത്തിയാൽ ഞങ്ങൾ തയ്യാറാണെന്ന് അറിയിക്കാനും തനിക്ക് അനുമതിയുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു. ഞാൻ പറഞ്ഞു അതെ, സഹോദരാ, നിങ്ങൾക്ക് ചെയ്യാം. തുടർന്ന് അദ്ദേഹം എന്നെ തിരികെ വിളിച്ചു, ജയശങ്കറിനെ അറിയിച്ചുവെന്ന് പറഞ്ഞു," ദാർ വിശദീകരിച്ചു.

മെയ് ഏഴിനും എട്ടിനും ഇടയിലുള്ള രാത്രിയിൽ, ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22ന് 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിക്കുകയായിരുന്നു. പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും (PoK) ഒമ്പത് ഭീകര താവളങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുകയും ചെയ്തു. ഈ ഓപ്പറേഷൻ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ സംഘർഷം രൂക്ഷമാക്കി. ഇത് ആക്രമണങ്ങളിലേക്കും പ്രത്യാക്രമണങ്ങളിലേക്കും നയിച്ചു. പാകിസ്ഥാന് ശക്തമായ മറുപടിയാണ് ഇന്ത്യ നൽകിയത്.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'പ്രതികാരദാഹത്തിലാണ് ചൈന', കൊറോണ വൈറസ് വുഹാനിലെ ലാബിൽ ഉണ്ടാക്കിയതെന്ന് ആരോപിച്ച യാന്‍റെ വെളിപ്പെടുത്തൽ; ചൈനയിലെത്തിക്കാൻ നീക്കങ്ങൾ
10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത, 7.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം; ജപ്പാനിൽ അതീവ ജാഗ്രതാ നിർദേശം