
ബീജിങ്: വിഫ ചുഴലിക്കാറ്റിന്റെ ആഘാതത്തെ നേരിടാൻ തയാഖായി ഹോങ്കോങ്. കൊടുങ്കാറ്റ് വ്യോമഗതാഗതത്തെ തടസ്സപ്പെടുത്തി. കനത്ത വെള്ളപ്പൊക്കത്തിനും ശക്തമായ മഴക്കും കാരണമാകുമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച വിഫ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് പേൾ റിവർ ഡെൽറ്റയിലേക്ക് നീങ്ങി. ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഞായറാഴ്ച 270 വിമാന സർവീസുകൾ റദ്ദാക്കിയതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു . ശനിയാഴ്ച ഷെഡ്യൂൾ ചെയ്‌തിരുന്ന കുറഞ്ഞത് 14 ഇൻബൗണ്ട് വിമാനങ്ങളും എട്ട് ഔട്ട്ബൗണ്ട് യാത്രകളും റദ്ദാക്കി.
നമ്പർ 8 സിഗ്നലിന് കീഴിൽ വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള ഗതാഗതത്തെ ബാധിക്കുമെന്നും ഉയർന്ന മുന്നറിയിപ്പുകൾ നൽകിയാൽ പൂർണ്ണമായും നിർത്തിവയ്ക്കുമെന്നും വിമാനത്താവള അതോറിറ്റിയുടെ സർവീസ് ഡെലിവറി ഡയറക്ടർ വിംഗ് യെങ് ടാറ്റ്-വിംഗ് മുന്നറിയിപ്പ് നൽകി.
കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി, ശനിയാഴ്ച മുതൽ വിമാനത്താവളം 1,000-ത്തിലധികം ജീവനക്കാരെ രാത്രിയിൽ ജോലിക്കായി വിന്യസിക്കുന്നുണ്ടെന്നും പത്തിലധികം റെസ്റ്റോറന്റുകളും കൺവീനിയൻസ് സ്റ്റോറുകളും തുറന്നിടുന്നുണ്ടെന്നും വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. 500 കസേരകളും മൊബൈൽ ചാർജിംഗ് സ്റ്റേഷനുകളുമുള്ള ഒരു താൽക്കാലിക വിശ്രമ കേന്ദ്രവും ഒരുക്കും. ദുരിതബാധിതരായ യാത്രക്കാർക്ക് കുപ്പിവെള്ളം, ലഘുഭക്ഷണം, പുതപ്പുകൾ തുടങ്ങിയ സാധനങ്ങൾ ലഭിക്കും.
ഞായറാഴ്ച രാവിലെ 5 നും വൈകുന്നേരം 6 നും ഇടയിൽ നഗരത്തിൽ എത്തിച്ചേരാനോ പുറപ്പെടാനോ നിശ്ചയിച്ചിരുന്ന എല്ലാ വിമാനങ്ങളും വൈകുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് ഹോങ്കോങ്ങിന്റെ ഫ്ലാഗ് കാരിയറായ കാത്തേ പസഫിക് എയർവേയ്‌സ് അറിയിച്ചു. ഞായറാഴ്ച രാത്രി 8 മണിയോടെ വിഫ പരമാവധി വേഗതയായ മണിക്കൂറിൽ 130 കിലോമീറ്ററിലെത്തുമെന്ന് ഒബ്സർവേറ്ററി പ്രവചിക്കുന്നു. താഴ്ന്ന തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ചുഴലിക്കാറ്റ് കാരണം തിരഞ്ഞെടുത്ത ഫെറി സർവീസുകൾ ഇതിനകം നിർത്തിവച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam