
ജപ്പാൻ: അണുവായുധങ്ങൾ ഉയർത്തിക്കാണിച്ചുളള രാഷ്ട്രഭരണം അവസാനിപ്പിക്കാൻ രാഷ്ട്രത്തലവൻമാരോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് പാപ്പ. മൂന്നു ദിവസത്തെ ജപ്പാൻ സന്ദർശനത്തിനെത്തിയതായിരുന്നു പാപ്പ. നാഗസാക്കിയിലും ഹിരോഷിമയിലും അണുവായുധ വിരുദ്ധ സന്ദേശം എത്തിക്കുക എന്നതാണ് പാപ്പയുടെ സന്ദർശന ലക്ഷ്യം. ലോകരാജ്യങ്ങളിൽ അണുവായുധം മൂലം കഷ്ടതയനുഭവിക്കുന്ന നഗരങ്ങളിൽ പാപ്പ സന്ദർശനം നടത്തും.
സഹജീവികൾക്ക് മേൽ പ്രയോഗിച്ച മനുഷ്യഭീകരതയുടെ അടയാളമാണ് നാഗസാക്കി. അണുവായുധങ്ങൾ മനുഷ്യരാശിയുടെ സുരക്ഷ ഇല്ലാതാക്കിയെന്നും അഭിവൃദ്ധിക്കുള്ള സമ്പത്ത് പാഴാക്കുന്നതായും പാപ്പ പറഞ്ഞു. നാഗസാക്കിയിലെ സ്മാരകങ്ങളിൽ പുഷ്പചക്രമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്തു. ജപ്പാനിലെ ടോക്കിയോ, നാഗസാക്കി, ഹിരോഷിമ എന്നിവിടങ്ങളിലാണ് പാപ്പ സന്ദർശനം നടത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam