'സെക്സ് വിത്ത് സ്റ്റാലിന്‍'; വീഡിയോ ഗെയിമിനെതിരെ റഷ്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രതിഷേധം

Published : Jun 05, 2019, 09:55 PM ISTUpdated : Jun 05, 2019, 10:19 PM IST
'സെക്സ് വിത്ത് സ്റ്റാലിന്‍'; വീഡിയോ ഗെയിമിനെതിരെ റഷ്യന്‍ കമ്മ്യൂണിസ്റ്റുകളുടെ പ്രതിഷേധം

Synopsis

വരുന്ന ഒക്ടോബറിലാണ് ഗെയിമിന്‍റെ റിലീസ്. 

മോസ്‍കോ:  റഷ്യന്‍ ഭരണാധികാരിയും സോവിയറ്റ് വിപ്ലവകാരിയുമായ ജോസഫ് സ്റ്റാലിന്‍ കേന്ദ്രകഥാപാത്രമാവുന്ന ഗെയിം വരുന്നു. 'സെക്സ് വിത്ത് സ്റ്റാലിന്‍' എന്ന് പേരിട്ട ഗെയിം വരുന്ന ഒക്ടോബറില്‍ റിലീസ് ചെയ്യും. രക്തചൊരിച്ചിലും നഗ്നതയും അക്രമവുമെല്ലാം ആവോളം ഉള്‍പ്പെടുത്തിയാണ് ഗെയിം പുറത്തിറക്കുന്നത്. എന്നാല്‍ ഗെയിമിനെതിരെ റിലീസിന് മുമ്പേ റഷ്യന്‍ കമ്മ്യൂണിസ്റ്റുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്റ്റാലിനെ മോശക്കാരനാക്കി ചിത്രീകരിക്കാനും ഇകഴ്ത്താനുമാണ് ശ്രമിക്കുന്നതെന്നാണ് ആരോപണം. ഗെയിം നിര്‍മിച്ചവര്‍ മാനസിക രോഗികളാണെന്നും ഇവര്‍ ആരോപിച്ചു. 

സ്റ്റാലിന്‍റെ ത്രീ മോഡലിനെ മര്‍ദ്ദിക്കാനും ഉപദ്രവിക്കാനുമൊക്കെ കളിക്കാര്‍ക്ക് അവസരം നല്‍കുന്നതിനെയും പ്രതിഷേധക്കാര്‍ ചോദ്യം ചെയ്തു. ഒട്ടും യുക്തി സഹമല്ലാത്ത ഇത്തരം ഗെയിമുകളുടെ ആവശ്യകത മാനസിക രോഗ വിദഗ്ധര്‍ ചോദ്യംചെയ്യണമെന്ന് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഒല്‍ഗ ആവശ്യപ്പെട്ടു. ഗെയിം നിരോധിക്കണമെന്ന ആവശ്യവുമായി മറ്റൊരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് മാക്സിം സുറൈക്കിന്‍ രംഗത്തെത്തി. ലോകാധിപത്യം നേടുന്നതിന് ആവശ്യമായ ഉപദേശങ്ങള്‍ കളിക്കാര്‍ക്ക് ഗെയിമിലൂടെ സ്റ്റാലിന് നല്‍കാന്‍ കഴിയും. സ്റ്റാലിന്‍റെ ത്രീ ഡി മോഡലുമായി പലതരത്തിലുള്ള വിനിമയം നടത്താന്‍ കളിക്കാര്‍ക്ക് ഗെയിമിലൂടെ സാധിക്കും.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബംഗ്ലാദേശിൽ ഹിന്ദു യുവാവിന് നേരെ വീണ്ടും ആൾക്കൂട്ട ആക്രമണം, മർദ്ദിച്ച ശേഷം തീകൊളുത്തി; കുളത്തിലേക്ക് ചാടിയതിനാൽ രക്ഷപ്പെട്ടു
ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ