ലണ്ടനിലെ തെരുവുകളിൽ ചുവന്ന കറകൾ, വൃത്തിയാക്കാൻ ചെലവ് പ്രതിവർഷം 35 ലക്ഷം രൂപ; ഒടുവിൽ കടുത്ത തീരുമാനമെടുത്ത് ബ്രെന്‍റ്

Published : Nov 29, 2025, 05:52 AM IST
london red stains

Synopsis

ദക്ഷിണേഷ്യൻ സമൂഹത്തിന്‍റെ പാൻ, ഗുട്ക തുപ്പുന്ന ശീലം യുകെയിൽ, പ്രത്യേകിച്ച് ലണ്ടനിൽ, വലിയ സാമ്പത്തിക, പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ വൃത്തിഹീനമായ ശീലം കാരണം ബ്രെന്‍റ് കൗൺസിൽ പ്രതിവർഷം ലക്ഷങ്ങൾ ചിലവഴിക്കുകയാണ്.

ലണ്ടൻ: പൊതുസ്ഥലങ്ങളിൽ പാൻ, ഗുട്ക എന്നിവ ചവച്ച ശേഷം തുപ്പുന്നത് ദക്ഷിണേഷ്യയിലെ തെരുവുകളിൽ സാധാരണ കാഴ്ചയാണ്. വൃത്തിഹീനമായ ഈ ശീലം അതിർത്തികൾ കടന്ന് ഇപ്പോൾ ബ്രിട്ടനിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഈ വൃത്തിയില്ലാത്ത ശീലം കൊണ്ടു നടക്കുന്ന വ്യക്തികൾ കാരണം യുകെ വലിയ പ്രതിസന്ധിയും ബുദ്ധിമുട്ടുമാണ് നേരിടുന്നത്. ദക്ഷിണേഷ്യൻ സമൂഹവുമായി ബന്ധപ്പെട്ട ചവയ്ക്കുന്ന പുകയിലയുടെ കടും ചുവപ്പ് അവശിഷ്ടങ്ങൾ കടകളിലും നടപ്പാതകളിലും കെട്ടിടങ്ങളിലും നിന്ന് വൃത്തിയാക്കാൻ നോർത്ത് ലണ്ടൻ കൗൺസിൽ പ്രതിവർഷം 30,000 പൗണ്ടിലധികം (ഏകദേശം 35 ലക്ഷം രൂപ) ചെലവഴിക്കുന്നു എന്നാണ് 'ഈവനിംഗ് സ്റ്റാൻഡേർഡ്' റിപ്പോർട്ട് പറയുന്നത്. പ്രത്യേകിച്ച് വെംബ്ലിക്ക് ചുറ്റുമുള്ള ബ്രെന്‍റ് മേഖലകളിൽ പാൻ ചവയ്ക്കുന്നത് വ്യാപകമാണ്. ഇവിടെ കടുംചുവപ്പ് പാടുകൾ നടപ്പാതകളിലും ടെലിഫോൺ ബോക്സുകളിലും പൂച്ചട്ടികളിൽ പോലും പതിവായി കാണപ്പെടുന്നു.

ആരോഗ്യ-പാരിസ്ഥിതിക നാശനഷ്ടങ്ങൾ

ഈ പ്രശ്നം ഗുരുതരമായ ആരോഗ്യ-പാരിസ്ഥിതിക നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നതിനും വൃത്തിയാക്കാൻ വലിയ ചെലവ് വരുന്നതിനും കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടി ബ്രെന്‍റ് കൗൺസിൽ ഇതിനോട് സീറോ ടോളറൻസ് സമീപനം സ്വീകരിക്കുമെന്ന് വ്യക്തമാക്കി. കടുത്ത ശ്രമങ്ങൾക്കിടയിലും തെരുവുകളിൽ നിന്ന് പാടുകൾ പൂർണ്ണമായി നീക്കം ചെയ്യുന്നത് മിക്കപ്പോഴും അസാധ്യമാണ്. ശക്തമായ ക്ലീനിംഗ് ജെറ്റുകൾക്ക് പോലും ചില പാടുകൾ നീക്കം ചെയ്യാൻ കഴിയില്ല എന്ന് പ്രാദേശിക അതോറിറ്റികൾ പറയുന്നു.

പ്രശ്നം പരിഹരിക്കുന്നതിന്‍റെ ഭാഗമായി, പാൻ തുപ്പൽ ഒരു വലിയ പ്രശ്നം ആയ മൂന്ന് ഹോട്ട്‌സ്‌പോട്ടുകളിൽ ബ്രെന്‍റ് കൗൺസിൽ ബാനറുകൾ സ്ഥാപിച്ചു. പ്രദേശത്ത് എൻഫോഴ്‌സ്‌മെന്‍റ് ഓഫീസർമാരും പട്രോളിംഗ് നടത്തും. കുറ്റം ചെയ്യുന്നവർക്ക് 100 പൗണ്ട് വരെ (ഏകദേശം 12,000 രൂപ) പിഴ ചുമത്തും. "ഞങ്ങളുടെ തെരുവുകൾ നശിപ്പിക്കുന്നവർക്കെതിരെ, പാൻ തുപ്പി മലിനമാക്കുന്നവർക്കെതിരെ, ഞങ്ങൾ സീറോ ടോളറൻസ് സമീപനം തുടരുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ബ്രെന്‍റിനോട് കളിക്കരുത്, കാരണം ഞങ്ങൾ നിങ്ങളെ പിടികൂടി പിഴ ചുമത്തും" എന്ന് കൗൺസിലർ ക്രൂപ ഷേത്ത് പറഞ്ഞു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്
ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്