ഇങ്ങനെ യാചിക്കേണ്ടി വരുന്നത് നാണക്കേട്, അവസ്ഥ തുറന്ന് പറഞ്ഞ് പാക് പ്രധാനമന്ത്രി; 'കടം വാങ്ങുമ്പോൾ ലജ്ജ കൊണ്ട് തല താഴ്ന്നുപോകുന്നു'

Published : Jan 31, 2026, 12:50 PM IST
Shehbaz Sharif

Synopsis

രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ സഹായത്തിനായി യാചിക്കുന്നതിൽ തനിക്ക് ലജ്ജയുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുറന്നു സമ്മതിച്ചു. ഐഎംഎഫ് സഹായത്തോടെ സാമ്പത്തിക സ്ഥിരത കൈവരിക്കാൻ ശ്രമിക്കുകയാണെന്നും ഷെരീഫ്.

ഇസ്ലാമാബാദ്: രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ചയിൽ ലോകരാജ്യങ്ങൾക്ക് മുന്നിൽ സഹായത്തിനായി യാചിക്കേണ്ടി വരുന്നതിൽ തനിക്കും സൈനിക മേധാവിക്കും അങ്ങേയറ്റം ലജ്ജയുണ്ടെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇസ്ലാമാബാദിൽ പ്രമുഖ കയറ്റുമതിക്കാരുടെ യോഗത്തെ അഭിസംബോധന ചെയ്യവെയാണ് ഷെരീഫ് ഈ അപൂർവ്വ കുറ്റസമ്മതം നടത്തിയത്. "ഫീൽഡ് മാർഷൽ ആസിം മുനീറും ഞാനും ലോകമെമ്പാടും നടന്ന് പണത്തിനായി യാചിക്കുമ്പോൾ ഞങ്ങൾക്ക് നാണക്കേട് തോന്നുന്നു. കടം വാങ്ങുന്നത് നമ്മുടെ ആത്മാഭിമാനത്തിന് വലിയൊരു ഭാരമാണ്. ലജ്ജ കൊണ്ട് ഞങ്ങളുടെ തല താഴ്ന്നുപോകുന്നു" - ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.

കടം തരുന്ന രാജ്യങ്ങളുടെ പല നിബന്ധനകളും ഇഷ്ടമല്ലെങ്കിൽ പോലും 'അല്ല' എന്ന് പറയാൻ കഴിയാത്ത സാഹചര്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ വിദേശനാണ്യ ശേഖരം ഇരട്ടിയായിട്ടുണ്ടെങ്കിലും അത് സൗഹൃദ രാജ്യങ്ങൾ നൽകിയ കടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഡിസംബറോടെ വിദേശനാണ്യ ശേഖരം 20 ബില്യൺ ഡോളറിൽ എത്തിക്കുകയാണ് ലക്ഷ്യം. ഐഎംഎഫിൽ നിന്ന് അടുത്തിടെ 1.2 ബില്യൺ ഡോളർ പാകിസ്ഥാന് ലഭിച്ചു. ഇത് കടം തിരിച്ചടയ്ക്കാനും തകർന്നുപോയ സാമ്പത്തിക അടിത്തറയെ താങ്ങിനിർത്താനും സഹായിച്ചിട്ടുണ്ട്.

പണപ്പെരുപ്പം

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്ഥാൻ പലിശനിരക്ക് 10.5 ശതമാനമായി നിലനിർത്തിയിരിക്കുകയാണ്. സാമ്പത്തിക സ്ഥിരത കൈവരിച്ചതായും ഇനി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് മുൻഗണന നൽകുന്നതെന്നും ധനമന്ത്രി മുഹമ്മദ് ഔറംഗസേബ് പറഞ്ഞു. ഐഎംഎഫ് നിബന്ധനകൾ പാലിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന പാകിസ്ഥാന് കടുത്ത ചെലവ് ചുരുക്കൽ നടപടികൾ തുടരേണ്ടി വരും. ഇത് സാധാരണക്കാരുടെ ജീവിതത്തെ ബാധിക്കുന്നതിനാൽ രാജ്യത്ത് വലിയ രാഷ്ട്രീയ സമ്മർദ്ദവും ഷെരീഫ് ഭരണകൂടം നേരിടുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ശരിയത്ത് നിയമം ലംഘിച്ച് വിവാഹിതരാകാതെ ലൈം​ഗികബന്ധത്തിലേർപ്പെട്ടു, മദ്യപിച്ചു, 140 ചാട്ടവാറടി ശിക്ഷ, യുവതി ബോധം കെട്ടു
കർമ്മ ഈസ് എ ബൂമറാങ്; ബൈഡനെ കളിയാക്കിയ ട്രംപും ഉറങ്ങി, വീഡിയോ വൈറലായതോടെ വിശദീകരണവുമായി യുഎസ് പ്രസിഡന്റ്