ഹൂതികൾ റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടു? ബാലിസ്റ്റിക് മിസൈൽ ആക്രമണമെന്ന് സംശയം; റിയാദ് വിമാനത്താവളത്തിന് സമീപം തീപിടിത്തവും പുകയും

Published : Sep 19, 2026, 06:07 PM IST
blast

Synopsis

റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, പ്രവേശന ടെർമിനൽ കെട്ടിടങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് പശ്ചാത്തലത്തിൽ പുക ഉയർന്നുവരുന്നത് വ്യക്തമാണ്.

റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുനിന്ന് ശനിയാഴ്ച വൻതോതിൽ തീയും കറുത്ത പുകപടലങ്ങളും ഉയർന്നതായി ദൃക്സാക്ഷികളും റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര ഏജൻസികളും റിപ്പോർട്ട് ചെയ്തു. റോയിട്ടേഴ്സ് പുറത്തുവിട്ട ദൃശ്യങ്ങളിലും ചിത്രങ്ങളിലും വിമാനത്താവളത്തിലേക്കുള്ള പ്രധാന ഹൈവേ, പ്രവേശന ടെർമിനൽ കെട്ടിടങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവയ്ക്ക് പശ്ചാത്തലത്തിൽ പുക ഉയർന്നുവരുന്നത് വ്യക്തമാണ്. ഉയർന്നുപൊങ്ങിയ പുകപടലങ്ങളെക്കുറിച്ചോ രാത്രിയിൽ നൽകിയ ജാഗ്രതാ നിർദ്ദേശങ്ങളെക്കുറിച്ചോ റോയിട്ടേഴ്സ് ആരാഞ്ഞ ചോദ്യങ്ങളോട് സൗദി ഔദ്യോഗിക വൃത്തങ്ങൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ശനിയാഴ്ച രാവിലെ സുരക്ഷാ സാഹചര്യങ്ങൾ സാധാരണ നിലയിലായതായി സൗദി അധികൃതർ സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് റിയാദിൽ ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേട്ടിരുന്നു. മുൻകരുതലിെൻറ ഭാഗമായി, തലസ്ഥാന നഗരിയിലും കിഴക്ക് ഭാഗത്തെ അൽ ഖർജിലും അപകട സാധ്യതയുണ്ടെന്ന് വ്യക്തമാക്കി സൗദി സിവിൽ ഡിഫൻസ് ഫോണുകൾ വഴി രാത്രിയിൽ സുരക്ഷാ മുന്നറിയിപ്പുകൾ നൽകിയിരുന്നു. തുടർന്ന് രാവിലെ എല്ലാ മേഖലകളും സുരക്ഷിതമാണെന്ന അറിയിപ്പ് വരികയും ചെയ്തു. റിയാദിലെ ഒലയ മേഖലയിലുണ്ടായിരുന്ന റോയിട്ടേഴ്സ് ലേഖകനും സുരക്ഷാ മുന്നറിയിപ്പ് പിൻവലിക്കുന്നതിന് തൊട്ടുമുമ്പ് ശക്തമായ ശബ്ദം കേട്ടതായി സ്ഥിരീകരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'ജനങ്ങൾ വീടുകൾക്കുള്ളിൽ തന്നെ കഴിയണ'മെന്ന് എയർ റെയ്ഡ് മുന്നറിയിപ്പ്; റിയാദിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി റിപ്പോ‍ർട്ട്
യുഎസ് പ്രസിഡൻ്റിനെതിരെ വാർത്ത പ്രസിദ്ധീകരിച്ചു; സിഎൻഎൻ അടക്കം മൂന്ന് മാധ്യമങ്ങളെ വൈറ്റ് ഹൗസിൽ വിലക്കി ഡോണൾഡ് ട്രംപ്