'ഡ്രഗ് കൊടുത്ത് അവളെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകും', കണ്ണീരോടെ ശ്രീനന്ദയുടെ അമ്മ, കാണാതായിട്ട് മൂന്ന് ദിവസം

Published : Apr 09, 2026, 11:41 PM IST
Chikkamagaluru forest Missing Girl Sreenanda

Synopsis

ചിക്കമഗളൂരു മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിവസവും തുടരുന്നു. 100 അംഗ പ്രത്യേക ദൗത്യസംഘം തിരച്ചിൽ നടത്തുന്നതിനിടെ, മകളെ ലഹരി നൽകി തട്ടിക്കൊണ്ടുപോയതാകാമെന്ന് അമ്മ സംശയം പ്രകടിപ്പിച്ചു. 

ചിക്കമഗളൂരു: ചിക്കമഗളൂരു ബാബാ ബുധൻ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നും കാണാതായ പാലക്കാട് സ്വദേശി ശ്രീനന്ദയ്ക്കായുള്ള തിരച്ചിൽ നാലാം ദിനത്തിലേക്ക് കടക്കുന്നു. 48 മണിക്കൂർ പിന്നിട്ടിട്ടും കുട്ടിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിൽ അന്വേഷണത്തിനായി 100 അംഗ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ നിയോഗിച്ചു.

തന്റെ മകളെ ആരെങ്കിലും അപായപ്പെടുത്തിയതാകാമെന്ന കടുത്ത ഭയപ്പാടിലാണ് ശ്രീനന്ദയുടെ അമ്മ. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ അവർ തന്റെ സംശയങ്ങൾ പങ്കുവെച്ചു. മകൾക്ക് ലഹരി നൽകി ആരെങ്കിലും കടത്തിക്കൊണ്ടുപോയതാകാമെന്ന് സംശയമുണ്ട്. അവളെ കണ്ടെത്താൻ എല്ലാവരും സഹായിക്കണം, എന്ന് അമ്മ രേണുക കണ്ണീരോടെ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് ആരെങ്കിലും കുട്ടിയെ ലക്ഷ്യം വെച്ചിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനം വകുപ്പ്, അഗ്നിരക്ഷാ സേന എന്നിവർ ഉൾപ്പെടുന്ന 100 അംഗ സംഘമാണ് ഇപ്പോൾ തിരച്ചിൽ നടത്തുന്നത്. ചെങ്കുത്തായ ഇറക്കങ്ങളിലും കൊക്കകളിലും പരിശോധന നടത്താൻ തെർമൽ ഡ്രോണുകൾ ഉപയോഗിച്ചു. എന്നാൽ ഇന്നലെ രാത്രി വൈകി നടത്തിയ പരിശോധനയിലും ഫലമുണ്ടായില്ല.

പരിശോധന ഏകോപിപ്പിക്കാൻ കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ ജില്ലാ ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മാണിക്യധാരയിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ അന്ന് വന്നുപോയവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. വെള്ളച്ചാട്ടത്തിന് സമീപത്തെ പാറക്കെട്ടുകൾക്ക് പുറമെ പുറത്തേക്കുള്ള റോഡുകളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇറാൻ യുദ്ധം; ട്രംപ്, ഇറാനിലേക്ക് കരസേനയെ അയക്കുമെന്ന പ്രവചനവുമായി 'ചൈനയുടെ നോസ്ട്രഡാമസ്' ജിയാങ് ഷുക്കിൻ
'ഞങ്ങൾക്ക് പാകിസ്ഥാനെ വിശ്വാസമില്ല': അമേരിക്കയും ആ രാജ്യത്തെ ഇടനിലക്കാരനായി മാത്രമേ കാണുന്നുള്ളൂവെന്ന് ഇസ്രയേൽ അംബാസിഡർ