നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു; ദൃശ്യം പുറത്ത്; പ്രതികൾ പിടിയിൽ

Published : Aug 28, 2026, 08:49 AM IST
nepal flood theft

Synopsis

മിന്നൽപ്രളയത്തിൽ നാരായണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽനിന്നാണ് പ്രതികൾ കമ്മലുകൾ മോഷ്ടിച്ചത്. ആളുകൾ നോക്കിനിൽക്കെ വെള്ളത്തിലുണ്ടായിരുന്ന മൃതദേഹം വടികൊണ്ട് പിടിച്ചുനിർത്തി കമ്മലുകൾ ഊരിയെടുക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റുചിലരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.

കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ മോഷ്ടിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മ​ദൻ ​ഗുരും​ഗ്(25) ഉമേഷ് ചൗധരി(38) എന്നിവരെയാണ് പൊഖാര ബസ് പാർക്കിന് സമീപത്തുനിന്ന് ചിത്വാൻ പൊലീസ് പിടികൂടിയത്. ഇരുവരും മൃതദേഹത്തിൽനിന്ന് കമ്മലുകൾ മോഷ്ടിക്കുന്ന ദൃശ്യങ്ങൾ നേരത്തേ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് രണ്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

മിന്നൽപ്രളയത്തിൽ നാരായണി നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹത്തിൽനിന്നാണ് പ്രതികൾ കമ്മലുകൾ മോഷ്ടിച്ചത്. ആളുകൾ നോക്കിനിൽക്കെ വെള്ളത്തിലുണ്ടായിരുന്ന മൃതദേഹം വടികൊണ്ട് പിടിച്ചുനിർത്തി കമ്മലുകൾ ഊരിയെടുക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റുചിലരാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഇത് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

അതിനിടെ, നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 392 ആയി. പ്രളയത്തിൽ ഇതുവരെ 1400 പേരെ കാണാതായതെന്നാണ് റിപ്പോർട്ട്. പ്രളയം വൻനാശം വിതച്ച മേഖലകളിൽ മൂന്നാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചരിത്രംകുറിച്ച് ആർ. പ്ര​ഗ്നാനന്ദ; ​ഗ്രാൻഡ് ചെസ്സ് ടൂർ ചാമ്പ്യൻ; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം
നേപ്പാൾ പ്രളയം; മരണസംഖ്യ ഉയരുന്നു, 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച് വിവരമില്ല