ഇസ്രയേലിനോട് ട്രംപിന്‍റെ പരസ്യ ആഹ്വാനം, സർജിക്കൽ സ്ട്രൈക്കുകൾ നടത്തൂ; ഒപ്പം ഇറാനിൽ യുഎസ് സൈന്യത്തെ അയക്കുമെന്നും മുന്നറിയിപ്പ്

Published : Jun 07, 2026, 09:28 PM IST
Donald Trump

Synopsis

ഇറാനിലെ ആണവശേഖരം പിടിച്ചെടുക്കാൻ ആവശ്യമെങ്കിൽ സൈന്യത്തെ അയക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. സമാധാന കരാറിന്റെ ഭാഗമായി ഇറാനുമായി ചേർന്ന് ഈ ദൗത്യം നിർവഹിക്കാൻ ആഗ്രഹിക്കുന്നുവെന്നും, അല്ലെങ്കിൽ കടുത്ത സൈനിക നടപടി നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വാഷിംഗ്ടൺ: ഇറാന്‍റെ കൈവശമുള്ള വൻ ആണവശേഖരം പിടിച്ചെടുത്തു നശിപ്പിക്കുന്നതിനായി ആവശ്യമെങ്കിൽ അമേരിക്കൻ സൈന്യത്തെ നേരിട്ട് അയക്കാൻ താൻ തയാറാണെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ, ഇറാനുമായി വരാനിരിക്കുന്ന ഒരു സമാധാന കരാറിന്‍റെ ഭാഗമായി ഇരുരാജ്യങ്ങളും സംയുക്തമായി ഈ ദൗത്യം നിർവ്വഹിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ എൻബിസി മാധ്യമത്തിന്‍റെ 'മീറ്റ് ദി പ്രസ്' പരിപാടിയിൽ സംപ്രേഷണം ചെയ്ത പ്രത്യേക അഭിമുഖത്തിലാണ് ഇറാനുമായുള്ള യുദ്ധ പശ്ചാത്തലത്തിൽ ട്രംപ് ഈ നിർണായക നിലപാട് വ്യക്തമാക്കിയത്.

ഇറാൻ വൻതോതിൽ സമ്പുഷ്ടീകരിച്ച് സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരത്തെ 'ന്യൂക്ലിയർ ഡസ്റ്റ്' എന്ന് വിശേഷിപ്പിച്ച ട്രംപ്, നിലവിലെ അമേരിക്ക-ഇറാൻ യുദ്ധത്തിന്റെ പ്രധാന കാരണം ഇതാണെന്ന് ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിൽ ഉടൻ തന്നെ ഒരു സമാധാന ധാരണയിലെത്തുകയാണെങ്കിൽ, തങ്ങളുടെ അത്യാധുനിക സജ്ജീകരണങ്ങൾ ഉപയോഗിച്ച് ഇറാനിലെത്തി ആണവശേഖരം ഒന്നിച്ചു പുറത്തെടുക്കുമെന്നും, അത് അവിടെ വെച്ചോ അതല്ലെങ്കിൽ മറ്റൊരിടത്തേക്ക് മാറ്റിയോ പൂർണ്ണമായി നശിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, നിർദ്ദിഷ്ട ചർച്ചകൾ പരാജയപ്പെടുകയും സമാധാന കരാർ സാധ്യമാകാതിരിക്കുകയും ചെയ്താൽ, ഇറാനെതിരെ ഭീകരമായ രീതിയിൽ കടുത്ത സൈനിക നടപടി സ്വീകരിക്കുമെന്ന കർശന മുന്നറിയിപ്പും ട്രംപ് നൽകുന്നുണ്ട്. ഇറാന്‍റെ സൈനിക ശേഷിയെ പൂർണ്ണമായി തകർത്ത ശേഷമായിരിക്കും അമേരിക്കൻ സൈന്യം അവിടേക്ക് പ്രവേശിക്കുക. ഏത് സാഹചര്യത്തിലായാലും സുരക്ഷ പൂർണ്ണമായി ഉറപ്പാക്കിയ ശേഷമേ ആണവശേഖരം നീക്കം ചെയ്യുന്ന നടപടികളിലേക്ക് കടക്കൂ. ഇറാന്റെ സഹകരണത്തോടെയോ അല്ലെങ്കിൽ അല്ലാതെയോ അമേരിക്ക ഈ ദൗത്യം പൂർത്തിയാക്കുമെന്നും, എന്നാൽ തങ്ങളുടെ സൈനികർക്ക് നേരെ ആരും വെടിയുതിർക്കുന്ന സാഹചര്യം അനുവദിക്കില്ലെന്നും കടുത്ത ഭാഷയിൽ ട്രംപ് മുന്നറിയിപ്പ് നൽകി.

ഇസ്രയേലിനോട് ആഹ്വാനം

വെടിനിർത്തൽ ചർച്ചകൾക്ക് പിന്നാലെ ലെബനനിലെ ഹിസ്ബുള്ള ഭീകരർക്കെതിരെ കൂടുതൽ ശക്തമായ സൈനിക ആക്രമണം നടത്താൻ ഇസ്രായേലിനോട് പരസ്യമായി ആഹ്വാനം ചെയ്ത് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ലെബനനിൽ കൂടുതൽ വിനാശകരമല്ലാത്ത രീതിയിലുള്ള കൃത്യമായ ആക്രമണങ്ങൾ (സർജിക്കൽ സ്ട്രൈക്കുകൾ) കാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ വെള്ളിയാഴ്ച റെക്കോർഡ് ചെയ്ത് ഞായറാഴ്ച സംപ്രേഷണം ചെയ്ത എൻബിസി മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പശ്ചിമേഷ്യൻ യുദ്ധത്തെ കൂടുതൽ വഷളാക്കുന്ന തരത്തിലുള്ള പ്രസ്താവന ട്രംപ് നടത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹെബ്രോണിൽ ഇസ്രായേൽ ക്രൂരത; ഏഴ് മാസം പ്രായമായ കുഞ്ഞിനെ വെടിവച്ച് കൊലപ്പെടുത്തി ഇസ്രയേൽ സൈനികൻ
ബെയ്റൂട്ടിലെ ജനവാസ മേഖല ആക്രമിച്ച് ഇസ്രയേൽ വ്യോമസേന: ഹിസ്‌ബുള്ളയുടെ തന്ത്രപ്രധാന കേന്ദ്രം തകർത്തെന്ന് അവകാശവാദം