
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരേ ഓരോ തവണയും ഇറാൻ നടത്തുന്ന ആക്രമണത്തിന് പകരമായി ഇറാനിലെ ഒരു പാലമോ ഊർജനിലയമോ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ട്രംപ് ഇറാനെതിരേ പുതിയ ഭീഷണിയുമായി രംഗത്തെത്തിയത്.
മിസൈലോ റോക്കറ്റോ ഡ്രോണോ ഏത് രീതിയിലാണ് ആക്രമണമെന്നത് വിഷയമല്ല. ഇറാൻ ഓരോ തവണയും കപ്പലിന് നേരേ ആക്രമണം നടത്തുമ്പോൾ അതിന് പകരമായി ടെഹ്റാന് സമീപമുള്ള ഓരോ പാലമോ ഊർജനിലയമോ ബോംബിട്ട് തകർക്കുമെന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഇറാനെതിരായ ആക്രമണം യുഎസ് അവസാനിപ്പിച്ചിട്ടില്ലെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധത്തിലുണ്ടായ നാശനഷ്ടങ്ങളിൽനിന്ന് കരകയറാൻ ഇറാന് 20 വർഷത്തിലേറെ വേണ്ടിവരുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഇറാനെതിരേ ട്രംപ് പുതിയ ഭീഷണി മുഴക്കിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam