ചൈനയുടെ നീക്കം ഇരട്ടത്താപ്പെന്ന് വിലയിരുത്തി; കടുത്ത മുന്നറിയിപ്പുമായി ഡോണാൾഡ് ട്രംപ്; 'ഇറാന് ആയുധം നൽകരുത്'

Published : Apr 12, 2026, 10:07 AM IST
Donald trump

Synopsis

ഇറാന് ആയുധങ്ങൾ നൽകാൻ ചൈന പദ്ധതിയിടുന്നതായി യുഎസ് രഹസ്യാന്വേഷണ റിപ്പോർട്ട്. ഈ നീക്കത്തിനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പ് നൽകി, വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വ്യക്തമാക്കി. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ച് ചൈനീസ് എംബസി രംഗത്തെത്തി.

വാഷിംഗ്ടൺ: ഇറാന് ആയുധങ്ങൾ കൈമാറാൻ ചൈന ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാൽ അവർക്ക് 'വലിയ പ്രശ്നങ്ങൾ' നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇറാന് ചൈന ആയുധം നൽകാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നത്.

യുഎസ് രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മാൻപാഡ്‌സ് എന്ന് വിളിക്കുന്ന, തോളിൽ വെച്ച് തൊടുക്കാവുന്ന വിമാനവേധ മിസൈലുകളാണ് ചൈന ഇറാന് കൈമാറുന്നത്. ആയുധം നേരിട്ട് ഇറാന് കൈമാറാതെ മൂന്നാമതൊരു രാജ്യത്ത് എത്തിച്ച് ഇവിടെ നിന്ന് ഇറാനിലേക്ക് എത്തിക്കാനാണ് ശ്രമമെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിൽ വെച്ച് മാധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ട്രംപ് തന്റെ കർശന നിലപാട് വ്യക്തമാക്കിയത്. ചൈന ഇറാന് ആയുധം കൊടുത്താൽ അവർക്ക് വലിയ പ്രശ്നങ്ങളുണ്ടാകും, മനസ്സിലായല്ലോ? എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

തങ്ങൾ ഒരു പക്ഷത്തേക്കും ആയുധങ്ങൾ നൽകുന്നില്ലെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ പൂർണ്ണമായും തെറ്റാണെന്നും അമേരിക്കയിലെ ചൈനീസ് എംബസി പ്രതികരിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തൽ കൊണ്ടുവരാൻ മധ്യസ്ഥത വഹിച്ചത് ചൈനയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ സമാധാന ശ്രമങ്ങൾക്കിടെ ഇറാനെ സൈനികമായി സഹായിക്കുന്നത് ഇരട്ടത്താപ്പാണെന്ന് അമേരിക്ക കരുതുന്നു. അടുത്ത മാസം ട്രംപ് ചൈന സന്ദർശിക്കാനിരിക്കെയാണ് പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. വെടിനിർത്തൽ കാലയളവിൽ ഇറാൻ തങ്ങളുടെ ആയുധശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുകയാണെന്നും അതിന് ചൈന കൂട്ടുനിൽക്കുകയാണെന്നുമാണ് അമേരിക്കയുടെ ആരോപണം. 

ഇറാൻ സൈന്യത്തെ തങ്ങൾ തകർത്തുകഴിഞ്ഞുവെന്നും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വിജയം അമേരിക്കയ്ക്കൊപ്പം ആണെന്നും ട്രംപ് ആവർത്തിച്ചു. എന്നാൽ പാകിസ്ഥാനിൽ വെച്ച് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ ഇറാനുമായി നടത്തിയ സമാധാന ചർച്ചകൾ പരാജയപ്പെടുകയാണ് ചെയ്തത്. അമേരിക്ക മുന്നോട്ട് വെച്ച ആവശ്യങ്ങളൊന്നും ഇറാൻ അംഗീകരിച്ചില്ല. ഇതേത്തുടർന്ന് 20 മണിക്കൂറോളം നീണ്ട ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചുവെന്നും തങ്ങൾ അമേരിക്കയിലേക്ക് മടങ്ങുകയാണെന്നും ജെഡി വാൻസ് പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മണിക്കൂറിൽ 130 കിമീ വേഗം, അതിശക്തമായ കാറ്റും മഴയും; 'വൈയാനു' ചുഴലിക്കാറ്റ് ന്യൂസിലൻഡിൽ ആഞ്ഞുവീശുന്നു
ഇസ്ലാമിക തീവ്രവാദികളുമായി ബന്ധം; നൈജീരിയയിൽ 400 പേർക്ക് തടവ് ശിക്ഷ