തകർന്ന തൂണിൽ ഇടിച്ച് ക്യാബിൻ തകർന്നു, തുർക്കിയിൽ കേബിൾ കാർ അപകടത്തിൽ ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

Published : Apr 14, 2024, 12:58 PM IST
തകർന്ന തൂണിൽ ഇടിച്ച് ക്യാബിൻ തകർന്നു, തുർക്കിയിൽ കേബിൾ കാർ അപകടത്തിൽ ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്

Synopsis

കൂട്ടിയിടിക്ക് പിന്നാലെ ഈ തൂൺ സമീപത്തെ പ്രവർത്തന ക്ഷമമായ ഒരു തൂണിന് മേലേക്ക് പതിച്ചതാണ് കേബിൾ കാറുകൾ കുടുങ്ങാൻ കാരണമായത്

ആന്റലിയ: തെക്കൻ തുർക്കിയിൽ കേബിൾ കാർ തകർന്ന് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 10 പേർക്ക് പരിക്കുണ്ട്. അപകടത്തേ തുടർന്ന് നിരവധി യാത്രക്കാരാണ് മണിക്കൂറുകൾ കേബിൾ കാറുകളിൽ കുടുങ്ങിയത്. 16 കേബിൾ കാറുകളിൽ നിന്നായി നൂറിലേറെ യാത്രക്കാരെയാണ് മണിക്കൂറുകൾ നീണ്ട രക്ഷ ദൗത്യത്തിലൂടെ മോചിപ്പിച്ചത്.

കേബിൾ കാറിന്റെ ക്യാബിൻ തകർന്ന തൂണുമായി കൂട്ടിയിടിച്ച് വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൂട്ടിയിടിക്ക് പിന്നാലെ ഈ തൂൺ സമീപത്തെ പ്രവർത്തന ക്ഷമമായ ഒരു തൂണിന് മേലേക്ക് പതിച്ചതാണ് കേബിൾ കാറുകൾ കുടുങ്ങാൻ കാരണമായത്. അപകടത്തോടെ പ്രവർത്തിച്ചിരുന്ന എല്ലാ കാറുകളിലും ആളുകൾ കുടുങ്ങിയതും രക്ഷാ പ്രവർത്തകർക്ക് വെല്ലുവിളിയായി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അധികൃതർ വിശദമാക്കി. തുർക്കിയിലെ ദുരന്ത നിവാരണ ഏജൻസിയുടെ കണക്കുകളുടെ അടിസ്ഥാനത്തിൽ 128 യാത്രക്കാരെയാണ് വെള്ളിയാഴ്ച രാത്രി തെക്കൻ തുർക്കിയിലെ ആന്റലിയയിൽ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 43 പേരാണ് ഇതിൽ കുടുങ്ങിയത്. 500 രക്ഷാ പ്രവർത്തകരും ഏഴ് ഹെലികോപ്ടറുകളും പർവ്വതാരോഹകരുടേയും സഹായത്തോടെയാണ് രക്ഷാപ്രവർത്തനം പുരോഗമിച്ചത്. 

ആന്റലിയ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കേബിൾ കാർ സംവിധാനത്തിലാണ് തകരാറുണ്ടായത്. വിനോദ സഞ്ചാരികളെ കോണ്യാൽടി ബീച്ചിൽ നിന്ന് 618 മീറ്റർ ഉയരത്തിലുള്ള ടൂണെക്ട്പെ മലയിലേക്ക് കൊണ്ടു പോവുന്നതായിരുന്നു ഈ കേബിൾ കാറുകൾ. ആറ് പേർക്ക് വീതം സഞ്ചരിക്കാവുന്ന 36 ക്യാബിനുകളാണ് ഈ കേബിൾ കാർ സംവിധാനത്തിലുണ്ടായിരുന്നത്. 9 മിനിറ്റ് നീളുന്നതാണ്  കേബിൾ കാറിലൂടെയുള്ള യാത്ര. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അവസരം പരമാവധി മുതലാക്കണമെന്ന് പുടിന്‍റെ ആഹ്വാനം, വിശ്വസ്തരായ പങ്കാളികൾക്കുള്ള സന്ദേശം; ഇറാന് ഒപ്പമുണ്ടെന്നും പ്രഖ്യാപനം
ലോകത്തെ ആശങ്കയിലാക്കി ഇറാന്‍റെ പ്രഖ്യാപനം, അമേരിക്കയുമായി ദീർഘകാല പോരാട്ടത്തിന് സന്നദ്ധം; നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഉന്നത നേതാവ്