10 കോടിയിലധികം ദിർഹം വരുന്ന നികുതി വെട്ടിപ്പും കൃത്രിമത്വവും നടത്തിയവരെ പിടികൂടി യുഎഇ

Published : Dec 06, 2024, 10:47 PM IST
10 കോടിയിലധികം ദിർഹം വരുന്ന നികുതി വെട്ടിപ്പും കൃത്രിമത്വവും നടത്തിയവരെ പിടികൂടി യുഎഇ

Synopsis

12 കമ്പനികളും വ്യക്തികളുമാണ് തട്ടിപ്പ് നടത്തിയത്. നികുതി വെട്ടിക്കാൻ കമ്പനികളും വ്യക്തികളും ചേർന്ന് നടത്തിയ തട്ടിപ്പാണ് ഒടുവിൽ കുരുക്കായത്

ദുബായ്: 10 കോടിയിലധികം ദിർഹം വരുന്ന നികുതി വെട്ടിപ്പും രേഖകളിൽ കൃത്രിമത്വവും നടത്തിയവരെ പിടികൂടി യുഎഇ. ഇവരെ വിചാരണ നടപടികൾക്കായി റഫർ ചെയ്തു. 12 കമ്പനികളും വ്യക്തികളുമാണ് തട്ടിപ്പ് നടത്തിയത്. നികുതി വെട്ടിക്കാൻ കമ്പനികളും വ്യക്തികളും ചേർന്ന് നടത്തിയ തട്ടിപ്പാണ് ഒടുവിൽ കുരുക്കായത്. 

വാങ്ങിയിട്ടില്ലാത്ത വസ്തുക്കൾക്ക് രേഖയുണ്ടാക്കി  വാല്യു ആഡഡ് ടാക്സിൽ -  ടാക്സ് റീഫണ്ട് നേടി. മറ്റു കമ്പനികളുടെ പേരിൽ കയറ്റി അയച്ചും പണം തട്ടി. ഇറക്കുമതി തീരുവയിലും കൃത്രിമത്വം കാട്ടി. നികുതി വെട്ടിക്കാൻ  രേഖകളിൽ കൃത്രിമം കാണിച്ചത്  12 കമ്പനികളാണ്. ഇതോടൊപ്പം കള്ളപ്പണ ഇടപാടും നികുതി വെട്ടിപ്പും. സാമ്പത്തിക കാര്യ മന്ത്രാലയം, ചേംബർ ഓഫ് കൊമേഴ്സ്, കസ്റ്റംസ് എന്നിവരെയാണ് കൃത്രിമ രേഖകൾ നൽകി കബളിപ്പിച്ചത്. 

ഇതിനായി ക്രിമിനൽ ഗ്യാങ് തന്നെ പ്രവർത്തിച്ചു എന്ന് കണ്ടെത്തി. യുഎഇ അറ്റോണി ജനറൽ ഡോ. ഹമദ് സയ്ഫ് അൽ ഷംസിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണവും നടപടികളും നടന്നത്. ഫെഡറൽ പ്രോസിക്യുഷന്റെ പ്രാഥമിക അന്വേഷണം നടന്നു.  തട്ടിപ്പ് നടത്തിയവരിൽ ചിലർ ഇതിനോടകം അറസ്റ്റിലായി. ബാക്കിയുള്ളവർക്ക് വാറണ്ട് നൽകി.  107 ദശലക്ഷം ദിർഹത്തിന് മീതെയാണ് തട്ടിപ്പ് .

പ്രശ്നങ്ങളില്ലാതെ ടേക്ക് ഓഫ്, വിമാനം 19000 അടി ഉയരത്തിലെത്തിയപ്പോൾ ക്യാബിനിൽ പുകമണം, എമർജൻസി ലാൻഡിംഗ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി: 30കാരനെ കാറിടിച്ച് വധിച്ചത് പെട്രോൾ പമ്പിൽ ജോലിക്കിടെ
3000 ജീവൻ തെരുവിൽ പൊലിഞ്ഞു; ഇറാനിൽ പ്രതിഷേധക്കാരെ അടിച്ചൊതുക്കി ഭരണകൂടം, ദശാബ്ദം കണ്ട ഏറ്റവും വലിയ പ്രക്ഷോഭം