കൊവിഡ് 19: വാക്സിൻ പരീക്ഷണ വിവരങ്ങൾ റഷ്യ മോഷ്ടിക്കുന്നുവെന്ന ആരോപണവുമായി രാജ്യങ്ങൾ

Web Desk   | Asianet News
Published : Jul 16, 2020, 09:20 PM ISTUpdated : Jul 16, 2020, 10:53 PM IST
കൊവിഡ് 19: വാക്സിൻ പരീക്ഷണ വിവരങ്ങൾ റഷ്യ മോഷ്ടിക്കുന്നുവെന്ന ആരോപണവുമായി രാജ്യങ്ങൾ

Synopsis

യുഎസ്, യുകെ, കാന‍ഡ എന്നീ രാജ്യങ്ങളാണ് റഷ്യയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. 

ലണ്ടൻ: കൊവിഡ് 19 വാക്സിൻ പരീക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ​ഗവേഷകരിൽ നിന്ന് റഷ്യ വിവരങ്ങൾ മോഷ്ടിക്കുന്നുവെന്ന ആരോപണവുമായി രാജ്യങ്ങൾ. യുഎസ്, യുകെ, കാന‍ഡ എന്നീ രാജ്യങ്ങളാണ് റഷ്യയ്ക്കെതിരെ രം​ഗത്തെത്തിയിരിക്കുന്നത്. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കായി പ്രവര്‍ത്തിക്കുന്ന സംഘമാണിതെന്നും ഇവർ ആരോപിക്കുന്നു.

കോസി ബിയര്‍ എന്നറിയപ്പെടുന്ന എപിടി29 എന്ന ഹാക്കിങ് ഗ്രൂപ്പാണ് വിവരങ്ങള്‍ ചോർത്തുന്നതെന്ന് ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു. യുഎസിലെയും കാനഡയിലെയും അധികാരികളെ ഏകോപിപ്പിച്ച് ബ്രിട്ടീഷ് ദേശീയ സൈബർ സുരക്ഷാ കേന്ദ്രമാണ് ഈ പ്രഖ്യാപനം നടത്തിയത്. ഏതെങ്കിലും വിവരങ്ങള്‍ മോഷ്ടിക്കപ്പെട്ടോ എന്ന കാര്യത്തില്‍ വ്യക്തയില്ലെങ്കിലും വ്യക്തികളുടെ വിവരങ്ങള്‍ അപഹരിച്ചിട്ടില്ലെന്നും ഇവർ അറിയിച്ചു. 

2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇ-മെയിലുകള്‍ മോഷ്ടിച്ച ഹാക്കിങ് ഗ്രൂപ്പാണ് കോസി ബിയര്‍ എന്ന് യുഎസ് അധികൃതര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വാക്‌സിന്‍ വികസന  പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയാണ് എപിടി29 ന്റെ സൈബര്‍ ആക്രമണം ഉണ്ടായിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മെഡിറ്ററേനിയൻ കടലിൽ ആദ്യത്തെ ആക്രമണം, റഷ്യൻ കപ്പൽ വ്യൂഹത്തിന് നേരെ ഡ്രോൺ ആക്രമണവുമായി യുക്രൈൻ
സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളിൽ അമേരിക്കയുടെ ഓപ്പറേഷൻ ഹോക്കി, ജോർദാനിൽ നിന്നെത്തി യുദ്ധ വിമാനം