'കേരളത്തിൽ നിന്ന് പോകാൻ കൂട്ടാക്കാത്ത എഫ് 35നെ തൂക്കിയെടുക്കാൻ യുകെ', ഗ്ലോബ്മാസ്റ്ററിൽ എയര്‍ ലിഫ്റ്റിന് നീക്കം

Published : Jul 03, 2025, 04:17 PM IST
f35b

Synopsis

തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയ എഫ്-35ബി സ്റ്റെൽത്ത് യുദ്ധവിമാനം 19 ദിവസത്തിന് ശേഷവും അറ്റകുറ്റപ്പണികൾ പൂർത്തിയായില്ല. 

ലണ്ടൻ: ടൂറിസം വകുപ്പ് പരസ്യത്തിൽ പറയുന്നതുപോലെ കേരളത്തിൽ നിന്ന് പോകാൻ മടിക്കുന്ന എഫ്35 യുദ്ധ വിമാനത്തെ തൂക്കിയെടുത്ത് കൊണ്ടുപോകാൻ യുകെ ശ്രമം. സംഭവം തമാശയല്ല, സ്റ്റെൽത്ത് യുദ്ധവിമാനം എയര്‍ ലിഫ്റ്റ് ചെയ്യാൻ നീക്കം. എം-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനത്തിൽ എയർലിഫ്റ്റ് ചെയ്യാനുള്ള സാധ്യതകളാണ് യുകെ പരിശോധിക്കുന്നത്. ജൂൺ 15-ന് അപ്രതീക്ഷിതമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കിയതായിരുന്നു ബ്രിട്ടന്റെ എഫ്-35B സ്റ്റെൽത്ത് യുദ്ധവിമാനം. 19 ദിവസത്തിന് ശേഷവും അറ്റകുറ്റപ്പണികൾ നടത്താനുള്ള ശ്രമങ്ങൾ വിജയിക്കാത്ത സാഹചര്യത്തിലാണ് യുകെയുടെ അസാധാരണ നീക്കം. ഇത്തരം യുദ്ധവിമാനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് അപൂർവമായ നീക്കമാണ്.

ലോക്ക്ഹീഡ് മാർട്ടിൻ നിർമ്മിച്ച അഞ്ചാം തലമുറ വിമാനത്തിന്റെ ഹ്രസ്വ ടേക്ക്-ഓഫ് വെർട്ടിക്കൽ ലാൻഡിംഗ് (STOVL) പതിപ്പാണ് എഫ്-35ബി. ഇൻഡോ-പസഫിക്കിൽ വിന്യസിച്ചിട്ടുള്ള റോയൽ നേവിയുടെ മുൻനിര വിമാനവാഹിനിക്കപ്പലായ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസിലേക്ക് മടങ്ങാൻ കഴിയാതെ വന്നതോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യുദ്ധവിമാനം വഴിതിരിച്ചുവിട്ടത്. മോശം കാലാവസ്ഥയെ തുടർന്നാണ് അടിയന്തരമായി വിമാനം വഴിതിരിച്ചുവിട്ടതെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷൻ കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു.

വിമാനവാഹിനിക്കപ്പലിൽ സുരക്ഷിതമായി ഇറങ്ങാൻ സാധിക്കാത്തതിനാലായിരുന്നു ഈ നീക്കം. ജൂൺ 15-ന് പൈലറ്റ് വിമാനം തിരുവനന്തപുരത്ത് സുരക്ഷിതമായി ഇറക്കി. എന്നാൽ ലാൻഡ് ചെയ്തതിന് ശേഷം വിമാനത്തിന് ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായെന്നും അത് പറക്കാൻ കഴിയാത്ത അവസ്ഥയിലാക്കിയെന്നും യുകെ അധികൃതർ പ്രസ്താവനയിൽ അറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനകൾ നടത്തി പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞില്ല. തുടർന്നുള്ള ശ്രമങ്ങളും പരാജയപ്പെട്ടതായി അടുത്ത വൃത്തങ്ങൾ സ്ഥിരീകരിക്കുന്നു.

റോയൽ നേവി യുകെയിൽ നിന്ന് പ്രത്യേക എഞ്ചിനീയർമാരുടെ ഒരു സംഘത്തെ അയച്ചിരുന്നു. ഇവർ അത്യാധുനിക ഡയഗ്നോസ്റ്റിക്, റിപ്പയർ ഉപകരണങ്ങളുമായാണ് എത്തിയത്. അതേസമയം, ഇന്ത്യൻ വ്യോമസേനയുമായി ഏകോപിപ്പിച്ച് വിമാനത്തെ വിമാനത്താവളത്തില മെയിന്റനൻസ് ഹാങ്ങറിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം അറ്റകുറ്റപ്പണി നടത്താൻ എത്ര സമയമെടുക്കുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെങ്കിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങൾക്ക് തടസമുണ്ടാക്കാതിരിക്കാൻ ശ്രമിക്കുന്നതായും ഹൈക്കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിമാനം എയര്‍ ലിഫ്റ്റ് ചെയ്യാനുള്ള ആലോചനകളും നടക്കുന്നതായി എൻഡിടിവി റിപ്പോര്‍ട്ടിൽ പറയുന്നത്.

സൈനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലതും ചെലവേറിയതുമായ ആയുധ വികസന പദ്ധതിയാണ് എഫ്-35 യുദ്ധവിമാന പദ്ധതി. ആഗോളതലത്തിൽ, വിവിധ സേവനങ്ങളിലും യുദ്ധരംഗങ്ങളിലും 800,000 മണിക്കൂറിലധികം ഫ്ലൈയിങ് സമയമുള്ളവയാണ് എഫ് 35 വിമാനങ്ങൾ. ഇസ്രായേൽ തങ്ങളുടെ എഫ് 35 എ വിമാനങ്ങൾ സിറിയയിലും ഇറാനെതിരെയുള്ള ആക്രമണങ്ങളിലും കൃത്യമായ ആക്രമണങ്ങൾക്ക് ഉപയോഗിച്ചവയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ
ഡോണൾഡ് ട്രംപിന്റെ 'ബോർഡ് ഓഫ് പീസിനോട്' പ്രതികരിക്കാതെ ഇന്ത്യ, ഭാവിയിൽ കശ്മീർ വിഷയത്തിലെ ട്രംപ് നിലപാടിൽ സന്ദേഹം