വിമാനത്തിന്‍റെ കാർഗോ അറയിൽ നിന്ന് അസാധാരണ ശബ്‍ദം, നിലവിളി; ടേക്ക് ഓഫ് ചെയ്യാൻ പോയ വിമാനം നിർത്തി, കുടുങ്ങിയത് ജീവനക്കാരൻ

Published : Jan 13, 2026, 10:24 PM IST
flight cargo hold

Synopsis

ടൊറന്‍റോ പിയേഴ്‌സൺ വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിന്‍റെ കാർഗോ അറയിൽ ഗ്രൗണ്ട് ക്രൂ ജീവനക്കാരൻ കുടുങ്ങി. യാത്രക്കാർ അസ്വാഭാവിക ശബ്ദം കേട്ട് അറിയിച്ചതിനെ തുടർന്ന് വിമാനം തിരികെ ഗേറ്റിലെത്തിച്ച് ജീവനക്കാരനെ രക്ഷപ്പെടുത്തി.

ഒന്‍റാറിയോ: കാനഡയിലെ ടൊറന്‍റോ പിയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കാനഡ വിമാനത്തിനുള്ളിൽ ഗ്രൗണ്ട് ക്രൂ ജീവനക്കാരൻ കുടുങ്ങിയത് വലിയ പരിഭ്രാന്തി പരത്തി. കഴിഞ്ഞ മാസം നടന്ന ഈ സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. ടൊറന്‍റോയിൽ നിന്ന് മോങ്ക്ടണിലേക്ക് പോകേണ്ടിയിരുന്ന എയർ കാനഡ റൂഷ് വിമാനം (ഫ്ലൈറ്റ് AC1502) റൺവേയിലേക്ക് നീങ്ങുമ്പോഴാണ് വിമാനത്തിന്‍റോ അടിഭാഗത്തുള്ള കാർഗോ അറയിൽ നിന്ന് അസ്വാഭാവികമായ ശബ്ദങ്ങൾ കേട്ടുതുടങ്ങിയത്.

വിമാനത്തിന്‍റെ പിൻഭാഗത്തിരുന്ന യാത്രക്കാരാണ് കാർഗോ അറയ്ക്കുള്ളിൽ നിന്ന് ആരോ നിലവിളിക്കുന്നതും തട്ടുന്നതുമായ ശബ്‍ദം കേട്ടത്. യാത്രക്കാർ ഉടൻ തന്നെ വിമാന ജീവനക്കാരെ വിവരമറിയിച്ചു. തുടർന്ന് പൈലറ്റ് വിമാനം റൺവേയിൽ നിന്ന് തിരികെ ഗേറ്റിലേക്ക് എത്തിക്കുകയായിരുന്നു. പരിശോധനയിൽ ചരക്ക് കയറ്റുന്നതിനിടയിൽ അബദ്ധവശാൽ വാതിൽ അടഞ്ഞുപോയതിനെ തുടർന്ന് ഒരു ജീവനക്കാരൻ ഉള്ളിൽ കുടുങ്ങിയതാണെന്ന് കണ്ടെത്തി. ഉടൻ തന്നെ ഇയാളെ പുറത്തെത്തിച്ചു. ഭാഗ്യവശാൽ ഇയാൾക്ക് പരിക്കുകളൊന്നുമില്ല.

വിമാനം വൈകി

ജീവനക്കാരൻ സുരക്ഷിതനായി പുറത്തെത്തിയെങ്കിലും ഈ സംഭവം യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയത്. പൈലറ്റിന്‍റെ ജോലി സമയം കഴിഞ്ഞതിനാലും മറ്റ് സാങ്കേതിക പ്രശ്നങ്ങളാലും ആ വിമാനം പിന്നീട് റദ്ദാക്കി. ഏകദേശം 11 മണിക്കൂറിലധികം കാത്തുനിന്ന ശേഷമാണ് യാത്രക്കാർക്ക് പകരം വിമാനം ലഭിച്ചത്. വിമാനത്താവളത്തിലെ ഗ്രൗണ്ട് സേഫ്റ്റി നടപടികളിൽ വന്ന വീഴ്ചയെക്കുറിച്ച് എയർ കാനഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനം പറന്നുയരുന്നതിന് മുൻപ് ജീവനക്കാരനെ കണ്ടെത്താൻ കഴിഞ്ഞത് വലിയൊരു ദുരന്തം ഒഴിവാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി ഭാരം കുറയ്ക്കണം, നഴ്‌സുമാരുടെ ക്ഷാമവും പരിഹരിക്കണം, ന്യൂയോർക്കിൽ നഴ്സുമാരുടെ സമരം, പിന്തുണ പ്രഖ്യാപിച്ച് മേയർ സോഹ്‌റാൻ മംദാനി
ഇറാനിലെ പ്രക്ഷോഭം: പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ, 12000 പേർ കൊല്ലപ്പെട്ടെന്ന് 'ഇറാൻ ഇന്റർനാഷണൽ'