
അഡിലെയ്‌ഡ്: ആറ് വയസുകാരനായ മകൻ ക്യാൻസർ ബാധിതനാണെന്നും കീമോതെറാപ്പി അടക്കമുള്ളവ നടക്കുകയാണെന്നും കാണിച്ച് നിരവധിപ്പേരെ നേരിട്ടും സമൂഹമാധ്യമങ്ങളിലൂടെയും പണം തട്ടിയ മാതാപിതാക്കൾ അറസ്റ്റിൽ. ഓസ്ട്രേലിയയിലെ അഡിലെയ്‌ഡിലാണ് സംഭവം. കീമോ തെറാപ്പിയുടെ ഗുരുതര പാർശ്വഫലങ്ങളാണ് 6 വയസുകാരൻ നേരിടുന്നെന്ന് കാണിക്കാൻ കുട്ടിയുടെ പുരികം അടക്കമുള്ളവ വടിച്ച് നീക്കിയ ശേഷം ദൃശ്യമാകുന്ന ഭാഗങ്ങളിലെല്ലാം തന്നെ ബാൻഡേജുകൾ ഒട്ടിച്ച് വീൽചെയറിലിരുത്തിയാണ് 44കാരായ മാതാപിതാക്കൾ രാജ്യത്തെ പറ്റിച്ചത്.
രണ്ട് ആഴ്ച കൊണ്ട് മാത്രം 60,000 യുഎസ് ഡോളർ (ഏകദേശം 50,92,554രൂപയാണ്) ദമ്പതികൾ മകന്റെ പേരിൽ പിരിച്ചെടുത്തത്. സംഭവത്തിൽ അയൽവാസികൾക്ക് തോന്നിയ സംശയത്തിലാണ് പണപ്പിരിവിൽ പൊലീസ് ഇടപെടുന്നത്. ഇതിന് പിന്നാലെയാണ് പൂർണ ആരോഗ്യത്തോടെയുള്ള കുട്ടിയെ ഉപയോഗിച്ചാണ് തട്ടിപ്പാണെന്ന് വ്യക്തമാവുന്നത്. പണം തട്ടിപ്പിനും കുട്ടിയെ അലക്ഷ്യമായി കൈകാര്യം ചെയ്തതിനുമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സൌത്ത് ഓസ്ട്രേലിയ പൊലീസ് ആണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്.
ആറ് വയസുകാരൻ ഒരു തരത്തിലുമുള്ള ചികിത്സ തേടുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. നവംബറിൽ തട്ടിപ്പ് ആരംഭിച്ച സമയം മുതൽ കുട്ടിയെ ഇവർ സ്കൂളിൽ അയച്ചിരുന്നില്ല. ആറുവയസുകാരനും സഹോദരനും നിലവിൽ ബന്ധുവിന്റെ സംരക്ഷണയിലാണ് ഉള്ളത്. ദമ്പതികൾക്ക് മകന്റെ ചികിത്സാ സഹായത്തിനായി പണം നൽകിയവർ പൊലീസുമായി ബന്ധപ്പെടണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
2018ൽ അമേരിക്കയിലെ ന്യൂയോർക്കിലും സമാനമായ രീതിയിൽ പണം തട്ടിപ്പ് നടന്നിരുന്നു. 35കാരായ മാതാപിതാക്കളാണ്
ഗോ ഫണ്ട് മീ എന്ന പേജിലൂടെയാണ് മകന്റെ ഇല്ലാത്ത രോഗത്തിന്റെ ചികിത്സയ്ക്കായി പണം സമാഹരിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam