അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിലെ 4 പേരെ കൊന്ന് ബാക്കിയുള്ളവരെ തേടി, അച്ഛന്റെ ക്രൂരതയിൽ നിന്ന് 3 കുട്ടികൾ രക്ഷപ്പെട്ടത് അലമാരയിൽ ഒളിച്ച്

Published : Jan 24, 2026, 09:06 PM IST
County Police investigating the shooting site of Indian family in Lawrenceville

Synopsis

അമേരിക്കയിലെ ജോർജിയയിൽ ഇന്ത്യൻ കുടുംബത്തിലുണ്ടായ തർക്കത്തെ തുടർന്ന് 51-കാരനായ വിജയ് കുമാർ നാലുപേരെ വെടിവെച്ചു കൊന്നു. വെടിയൊച്ച കേട്ട് ഭയന്ന കുട്ടികൾ അലമാരയിൽ ഒളിച്ചിരുന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെട്ടു.  

അറ്റ്‌ലാന്റ: അമേരിക്കയിലെ ജോർജിയ സംസ്ഥാനത്ത് ഇന്ത്യൻ കുടുംബത്തിലുണ്ടായ തർക്കത്തെത്തുടർന്ന് നാലുപേർ വെടിയേറ്റ് മരിച്ച സംഭവത്തിൽ കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമായി. 51-കാരനായ വിജയ് കുമാർ തന്റെ ഭാര്യയെയും മൂന്ന് ബന്ധുക്കളെയും വെടിവെച്ചു കൊല്ലുകയായിരുന്നു. കൃത്യം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മൂന്ന് കുട്ടികൾ അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നതിനാലാണ് രക്ഷപ്പെട്ടത്. കുട്ടികളിലൊരാൾ സമയോചിതമായി പൊലീസിനെ വിവരം അറിയിച്ചതാണ് കൂടുതൽ അപകടങ്ങൾ ഒഴിവാക്കിയത്.

വെള്ളിയാഴ്ച പുലർച്ചെ 2:30-ഓടെ അറ്റ്‌ലാന്റയുടെ പ്രാന്തപ്രദേശമായ ലോറൻസ്‌വില്ലിലെ ബ്രൂക്ക് ഐവി കോർട്ടിലായിരുന്നു സംഭവം. പ്രതിയായ വിജയ് കുമാറിന്റെ ഭാര്യ മീനു ഡോഗ്ര (43), ബന്ധുക്കളായ ഗൗരവ് കുമാർ (33), നിധി ചന്ദർ (37), ഹരീഷ് ചന്ദർ (38) എന്നിവരാണ് കൊല്ലപ്പെട്ടത്. എല്ലാവർക്കും വെടിയേറ്റ നിലയിലായിരുന്നു. വെടിയൊച്ച കേട്ടതോടെ ഭയന്നോടിയ മൂന്ന് കുട്ടികൾ വീട്ടിലെ ഒരു അലമാരയ്ക്കുള്ളിൽ ഒളിച്ചിരുന്നു. ഇതിനിടയിൽ വിജയ് കുമാറിന്റെ മകൻ ധൈര്യം സംഭരിച്ച് 911-ൽ വിളിച്ച് പോലീസിനോട് സഹായം അഭ്യർത്ഥിച്ചു. മിനിറ്റുകൾക്കുള്ളിൽ പൊലീസ് സ്ഥലത്തെത്തിയപ്പോൾ കുട്ടികളെ സുരക്ഷിതരായി കണ്ടെത്തുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. നാല് കൊലപാതകങ്ങൾ കുട്ടികളോടുള്ള ക്രൂരത ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അറ്റ്‌ലാന്റയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കുട്ടികളെ ഇപ്പോൾ ബന്ധുക്കൾ ഏറ്റെടുത്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

‘മമ്മ വൈറലായല്ലോ’; ആ വീഡിയോകള്‍ മെറ്റ സ്മാര്‍ട്ട് ഗ്ലാസ് ചതി; സ്ത്രീകളെ കുടുക്കി ടിക്‌ടോക്ക് വീഡിയോകള്‍
ഇന്ത്യയ്ക്കുമേലുള്ള 25% തീരുവ വെട്ടിക്കുറയ്ക്കാൻ യുഎസ്, ട്രംപിന്‍റെ വിജയമെന്ന് ട്രഷറി സെക്രട്ടറി; കാരണം ഇന്ത്യയുടെ തിരിച്ചടി?