കലി തീരാതെ യുഎസ്! ഇന്ത്യക്ക് വീണ്ടും കടുത്ത മുന്നറിയിപ്പ്; കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധ്യതയെന്ന് സ്കോട്ട് ബെസന്റ്

Published : Aug 14, 2025, 03:35 PM IST
modi trump

Synopsis

ട്രംപ്-പുടിൻ കൂടിക്കാഴ്ചയെ ആശ്രയിച്ച് ഇന്ത്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്. റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ നേരത്തെ തന്നെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. 

വാഷിംഗ്ടൺ: പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെയും കൂടിക്കാഴ്ചയെ ആശ്രയിച്ച് ഇന്ത്യക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിന്റെ മുന്നറിയിപ്പ്. ബ്ലൂംബെർഗ് ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അലാസ്കയിൽ വെള്ളിയാഴ്ച നടക്കുന്ന ചർച്ചകൾ പരാജയപ്പെട്ടാൽ കൂടുതൽ ഉപരോധങ്ങൾ ഉണ്ടാകുമെന്നാണ് ബെസന്റ് സൂചിപ്പിച്ചത്.

"റഷ്യൻ എണ്ണ വാങ്ങിയതിന് ഇന്ത്യക്കെതിരെ ഞങ്ങൾ നേരത്തെ തന്നെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ചർച്ചകൾ നന്നായില്ലെങ്കിൽ ഉപരോധങ്ങൾ വർദ്ധിക്കാനുള്ള സാധ്യത ഞാൻ കാണുന്നു," ബെസന്റ് പറഞ്ഞു. റഷ്യയിൽ നിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് നേരത്തെ ഇന്ത്യക്കെതിരെ ട്രംപ് ഭരണകൂടം 25 ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. ഇതിന് പുറമെ, ഇന്ത്യൻ ഉത്പന്നങ്ങൾക്കും 25 ശതമാനം നികുതി ചുമത്തിയിരുന്നു. റഷ്യയുടെ യുക്രൈൻ യുദ്ധത്തിന് ഇന്ത്യ പരോക്ഷമായി സാമ്പത്തിക സഹായം നൽകുന്നുവെന്നാണ് യുഎസ് ഭരണകൂടത്തിന്റെ ആരോപണം.

നിലവിൽ മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യക്കെതിരെ ചുമത്തിയിട്ടുള്ളത്. ഈ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ഈ നടപടി അന്യായവും ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് വിശേഷിപ്പിച്ച കേന്ദ്ര സർക്കാർ, റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും വ്യക്തമാക്കി. ഫോക്സ് ന്യൂസിന് നൽകിയ മറ്റൊരു പ്രസ്താവനയിൽ, ഇന്ത്യയെ വ്യാപാര ചർച്ചകളിൽ ദുശ്ശാഠ്യക്കാരനായ രാജ്യമായാണ് ബെസന്റ് വിശേഷിപ്പിച്ചത്. റഷ്യയുമായുള്ള വ്യാപാര വിഷയങ്ങളെ ചൊല്ലിയും മറ്റ് ചില വിഷയങ്ങളെ ചൊല്ലിയും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ ഈ മാസം ആദ്യം തടസപ്പെട്ടിരുന്നു. ചർച്ചകൾ നിർത്തിവെക്കുകയാണെന്ന് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവിൽ പാക്കിസ്ഥാന്റെ കുറ്റസമ്മതം!, ഓപ്പറേഷൻ സിന്ദൂറിൽ പാക് വ്യോമതാവളം തകര്‍ന്നു, 36 മണിക്കൂറിൽ 80 ഡ്രോണുകളെത്തിയെന്ന് പാക് മന്ത്രി
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെ നാടുകടത്തിയ രാജ്യം അമേരിക്കയല്ല, അത് മറ്റൊരു രാജ്യം!