'ഭീഷണികൾ നേരിടാനുള്ള ഇന്ത്യൻ ശേഷി വര്‍ധിപ്പിക്കും', 45.7 മില്യൺ ഡോളറിൻ്റെ കരാർ, ഇന്ത്യക്ക് നൂതന മിസൈൽ സംവിധാനം വിൽക്കാൻ യുഎസ് അനുമതി

Published : Nov 20, 2025, 08:34 AM IST
javelin fgm-148

Synopsis

ഇന്ത്യക്ക് അത്യാധുനിക ജാവലിൻ മിസൈൽ സംവിധാനം വിൽക്കാൻ അമേരിക്ക അനുമതി നൽകി. 45.7 മില്യൺ ഡോളറിന്റെ ഈ ഇടപാടിലൂടെ ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും പ്രാദേശിക ഭീഷണികളെ നേരിടാനും സാധിക്കുമെന്ന് ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി. 

ദില്ലി: അത്യാധുനിക ജാവലിൻ മിസൈൽ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഇന്ത്യക്ക് വിൽക്കുന്നതിന് അമേരിക്കൻ അനുമതി. 45.7 മില്യൺ ഡോളറിനാണ് മിസൈൽ സംവിധാനം വിൽപ്പന നടത്തുക. ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി (DSCA) ബുധനാഴ്ച പ്രസ്താവനയിലൂടെയാണ് സര്‍ട്ടിഫിക്കേഷൻ അടക്കമുള്ള നടപടികൾക്ക് അനുമതി ലഭിച്ച കാര്യം അറിയിച്ചത്. യുഎസ്-ഇന്ത്യ തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിലൂടെ അമേരിക്കയുടെ വിദേശ നയത്തിനും ദേശീയ സുരക്ഷാ ലക്ഷ്യങ്ങൾക്കും പുതിയ കരാര്‍ കരുത്താകുമെന്ന് ഡിഎസ്സിഎ വ്യക്തമാക്കി.

45.7 മില്യൺ ഡോളർ മൂല്യമുള്ള ഈ വിൽപ്പന പാക്കേജിൽ പ്രതിരോധ ഉപകരണങ്ങളും അനുബന്ധ സാമഗ്രികളും ഉൾപ്പെടുന്നുണ്ട്. 100 എഫ്ജിഎം-148 ജാവലിൻ റൗണ്ടുകൾ, ഒരു ജാവലിൻ എഫ്ജിഎം-148 മിസൈൽ ('ഫ്ളൈ-ടു-ബൈ'), 25 ജാവലിൻ ലൈറ്റ്‌വെയ്റ്റ് കമാൻഡ് ലോഞ്ച് യൂണിറ്റുകൾ അല്ലെങ്കിൽ ജാവലിൻ ബ്ലോക്ക് 1 കമാൻഡ് ലോഞ്ച് യൂണിറ്റുകൾ (CLU) എന്നിവയാണ് അടങ്ങിയിട്ടുള്ളത്. പരിശീലന ഉപകരണങ്ങൾ, സിമുലേഷൻ റൗണ്ടുകൾ, ബാറ്ററി കൂളൻ്റ് യൂണിറ്റ്, ഓപ്പറേറ്റർ മാനുവലുകൾ, സ്പെയർ പാർട്‌സുകൾ, സിസ്റ്റം ഇൻ്റഗ്രേഷൻ, സാങ്കേതിക സഹായങ്ങൾ, ബ്ലോക്ക് 1 സി.എൽ.യു. നവീകരണ സേവനങ്ങൾ, ലൈഫ് സൈക്കിൾ പിന്തുണ ഉൾപ്പെടെയുള്ള മറ്റ് ലോജിസ്റ്റിക് പിന്തുണകളും പാക്കേജിൻ്റെ ഭാഗമാണ്.

ഇന്ത്യയുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കും

"നിർദ്ദിഷ്ട വിൽപ്പന നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനും രാജ്യത്തിൻ്റെ പ്രതിരോധം ശക്തിപ്പെടുത്താനും പ്രാദേശിക ഭീഷണികളെ തടയാനുമുള്ള ഇന്ത്യയുടെ ശേഷി മെച്ചപ്പെടുത്തും. ഈ ഉപകരണങ്ങളും സേവനങ്ങളും ഇന്ത്യൻ സായുധ സേനയ്ക്ക് വളരെ വേഗം സ്വായത്തമാക്കാൻ സാധിക്കും," എന്നും ഡിഫൻസ് സെക്യൂരിറ്റി കോ-ഓപ്പറേഷൻ ഏജൻസി വ്യക്തമാക്കി. ഈ വിൽപ്പന മേഖലയിലെ അടിസ്ഥാന സൈനിക സന്തുലിതാവസ്ഥ മാറ്റില്ലെന്നും ഡി.എസ്.സി.എ. ഉറപ്പു നൽകി.

ജാവലിൻ എഫ്ജിഎം-148 മിസൈൽ

ജാവലിൻ FGM-148 എന്നത് അമേരിക്കൻ നിർമ്മിത, മനുഷ്യന് വഹിക്കാൻ കഴിയുന്ന, 'ഫയർ-ആൻഡ്-ഫൊർഗെറ്റ്' വിഭാഗത്തിൽപ്പെട്ട ടാങ്ക് വേധ മിസൈലാണ്. 1996 മുതൽ സേവനത്തിലുള്ള ഈ മിസൈൽ, യു.എസ്. സൈന്യത്തിലെ എം47 ഡ്രാഗൺ ടാങ്ക് വേധ മിസൈലിന് പകരമായി കൊണ്ടുവന്നതാണ്. ഓട്ടോമാറ്റിക് ഇൻഫ്രാറെഡ് ഗൈഡൻസ് സംവിധാനം ഉപയോഗിക്കുന്നതിനാൽ, വിക്ഷേപണം നടത്തുന്ന കേന്ദ്രത്തം തിരിച്ചറിഞാലും സൈനികര്‍ക്ക് സുരക്ഷിതമായ മാറാൻ സാധിക്കും. സാധാരണയായി കവചിത വാഹനങ്ങൾക്കെതിരെ (ടോപ്പ്-അറ്റാക്ക് ഫ്ലൈറ്റ് പ്രൊഫൈൽ) കൂടുതൽ കവചമില്ലാത്ത മുകൾഭാഗത്ത് ആക്രമണം നടത്താൻ ഉപയോഗിക്കുന്നു. കെട്ടിടങ്ങൾക്കും മറ്റ് ലക്ഷ്യങ്ങളിലും നേരിട്ടുള്ള ആക്രമണം നടത്താനും ഉപയോഗിക്കാം. ടോപ്പ്-അറ്റാക്ക് മോഡിൽ 500 അടി വരെയും ഡയറക്ട്-ഫയർ മോഡിൽ 190 അടി വരെയും മിസൈലിന് ഉയരം കൈവരിക്കാൻ കഴിയും.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഇരട്ട കുട്ടികൾക്ക് ജന്മം നൽകി, പിന്നാലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വിയോഗം; ഹൃദയം പൊട്ടുന്ന കുറിപ്പുമായി ഭർത്താവ്
കൂട്ടക്കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കിയത് 13കാരന്‍, 80000 പേര്‍ സാക്ഷികള്‍, പരസ്യമായി വധശിക്ഷ നടപ്പാക്കി താലിബാൻ; വ്യാപക വിമർശനം