അമേരിക്കയുടെ സാമ്പത്തിക യുദ്ധ പ്രഖ്യാപനത്തെ നേരിടാൻ ഒരുങ്ങി ഇറാൻ, എത്ര ക്രൂരമായ ഉപരോധങ്ങളും നേരിടാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് സ്പീക്കർ ഗാലിബാഫ്

Published : Aug 21, 2026, 07:12 PM IST
trump ghalibaf

Synopsis

അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തെ നേരിടാൻ ഇറാൻ തയ്യാറെടുക്കുന്നു. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ജനങ്ങളോട് പാർലമെന്റ് സ്പീക്കർ ആഹ്വാനം ചെയ്തപ്പോൾ, ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി

ടെഹ്റാൻ: അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടാൻ തയാറെടുത്ത് ഇറാൻ. ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ തയാറെടുക്കണമെന്ന് രാജ്യത്തോട് ഇറാൻ പാർലമെന്റ് സ്പീക്കർ എം ബി ഗാലിബാഫ് ആഹ്വാനം ചെയ്തു. ഭീഷണികൾക്ക് മുന്നിൽ തലകുനിക്കില്ലെന്ന് ഇറാൻ പ്രസിഡണ്ടും, കടന്നാക്രമണത്തിന് ഇറാൻ ആലോചിക്കുന്നില്ലെന്ന് ഇറാൻ ആക്ടിങ് പ്രതിരോധ മന്ത്രിയും പറഞ്ഞു. അമേരിക്കയുടെ സാമ്പത്തിക യുദ്ധം നേരിടുക എളുപ്പമാകില്ലെന്ന് ഇറാന് തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ട് തന്നെയാണ് ക്രൂരമായ ഉപരോധങ്ങൾ നേരിടാൻ ഒരുങ്ങണമെന്ന് പാർലമന്റ് സ്പീക്കർ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഭീഷണികൾക്ക് മുന്നിൽ ഇറാൻ തലകുനിക്കില്ല

ചർച്ചകളിലൂടെ വലിയ പുരോഗതി നേടിയിരുന്നുവെന്നും ഇറാനു മേൽക്കൈ ഉള്ളപ്പോൾ യുദ്ധം അവസാനിപ്പിക്കാൻ ഉചിതമായ സമയമായിരുന്നുവെന്നും ഇറാൻ പ്രസിഡണ്ട് പറഞ്ഞത് ശ്രദ്ധേയമായി. ഇറാൻ പ്രസിഡണ്ടിന്റെ വ്യക്തിഗത ഗാരണ്ടിയിൽ ഒപ്പിട്ട കരാറാണ് ഹോർമൂസിൽ കപ്പലുകളാക്രമിക്കപ്പെട്ടതിന് പിന്നാലെ പൊളിഞ്ഞത്. ചർച്ചകളുടെയും സമവായത്തിന്റെയും വഴി തേടുന്നയാളാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെസഷ്കിയാൻ. സാമ്പത്തിക യുദ്ധത്തിനെതിരെ ഇറാന്റെ കടന്നാക്രമണം ഉണ്ടായേക്കുമെന്ന ആശങ്കകൾ സജീവമാണ്. ഇറാൻ ആക്രമണം തുടങ്ങിവെക്കില്ലെന്നും, ഇറാനെ ആക്രമിച്ചാൽ തിരിച്ചടിക്കും എന്നുമാണ് ഇറാൻ പ്രതിരോധ ചുമതലയുള്ള മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുത്തശ്ശി മറന്നു, കാറിനുള്ളിൽ കുടുങ്ങിയ പത്തുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചനിലയിൽ; കണ്ടെത്തിയത് എട്ടുമണിക്കൂറിന് ശേഷം
അമേരിക്കയിൽ ചാർട്ടർ വിമാനം തകർന്നുവീണു; ആറ് യാത്രക്കാരും രണ്ട് പൈലറ്റുമാരും കൊല്ലപ്പെട്ടു