ഇറാനെതിരെ കൈവിട്ട കളിക്ക് ട്രംപിന്റെ മുന്നൊരുക്കം, ചര്‍ച്ചകൾ പരാജയപ്പെട്ടാൽ ഖമേനിയെയും മകനെയും ലക്ഷ്യമിടുമെന്ന് റിപ്പോര്‍ട്ട്, വൻ സൈനിക വിന്യാസം

Published : Feb 21, 2026, 10:47 PM IST
ayatollah khamenei-Donald trump

Synopsis

ആയത്തുള്ള അലി ഖമേനിയെയും മകനെയും ലക്ഷ്യമിട്ടുള്ള സൈനിക നടപടികൾക്ക് അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ട്. ചർച്ചകൾ തുടരുമ്പോഴും, അമേരിക്കൻ സൈനിക വിന്യാസവും ഇസ്രായേലിന്റെ തയ്യാറെടുപ്പുകളും യുദ്ധസാധ്യത വർദ്ധിപ്പിക്കുന്നു.

വാഷിംഗ്ടൺ: ഇറാനുമായുള്ള ആണവ തർക്കം പരിഹരിക്കാൻ നയതന്ത്ര ശ്രമങ്ങൾ തുടരുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെയും മകൻ മുജ്തബയെയും ലക്ഷ്യമിട്ടുള്ള ആക്രമണ പദ്ധതികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയിലെന്ന് റിപ്പോർട്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാൻ ഭരണകൂടത്തിന്റെ തലപ്പത്തുള്ളവരെ ഇല്ലാതാക്കുന്നത് ഉൾപ്പെടെയുള്ള വിനാശകരമായ സൈനിക ഓപ്ഷനുകൾ പെന്റഗൺ ട്രംപിന് മുന്നിൽ അവതരിപ്പിച്ചതായി ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു.

ഇറാൻ ഒരു തരത്തിലും അണുബോംബ് നിർമ്മിക്കില്ലെന്ന് ഉറപ്പുനൽകിയാൽ ആണവ സമ്പുഷ്ടീകരണം തുടരാൻ ട്രംപ് അനുവദിച്ചേക്കാം. എന്നാൽ ഇത് രാഷ്ട്രീയമായി ട്രംപിന് അമേരിക്കയിൽ ന്യായീകരിക്കാൻ കഴിയുന്ന ഒന്നായിരിക്കണം. ഇറാൻ കളിപ്പിക്കാനാണ് ഭാവമെങ്കിൽ ഞങ്ങളുടെ ക്ഷമ അധികം നീളില്ല. ഞങ്ങൾക്ക് നിരസിക്കാൻ കഴിയാത്ത ഒരു ഓഫർ അവർ മുന്നോട്ടുവെക്കണം," എന്ന് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റിൽ 2003-ലെ ഇറാഖ് അധിനിവേശത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക വിന്യാസമാണ് അമേരിക്ക ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ഏത് നിമിഷവും ആക്രമണത്തിന് ട്രംപ് ഉത്തരവിട്ടേക്കാമെന്നാണ് സൂചന.

ജനീവയിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ചില അടിസ്ഥാന തത്വങ്ങളിൽ ധാരണയായതായി അറിയിച്ചു. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇറാൻ തങ്ങളുടെ പുതിയ നിർദ്ദേശങ്ങൾ രേഖാമൂലം സമർപ്പിക്കും. തങ്ങളുടെ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണെന്നും അത് ലോകത്തിന് ബോധ്യപ്പെടുത്താനുള്ള സാങ്കേതിക നടപടികൾക്ക് തയ്യാറാണെന്നും ഇറാൻ വ്യക്തമാക്കി. എങ്കിലും യുറേനിയം സമ്പുഷ്ടീകരണം പൂർണ്ണമായും നിർത്തിവെക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ വഴിമുട്ടിയാൽ അമേരിക്കയുമായി ചേർന്ന് സംയുക്ത സൈനിക നീക്കം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇസ്രായേൽ. മേഖലയിലെ മറ്റ് അറബ് രാജ്യങ്ങളും യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയുന്നില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ട്രംപിന്റെ കുറുക്കുവഴി, 10ൽ നിന്ന് 15 ശതമാനത്തിലേക്ക് ആഗോള തീരുവ, പുതിയ നിയമത്തിലൂടെ തിരിച്ചടി!
സൈനിക നീക്ക സാധ്യതയെന്ന ട്രംപിന്റെ പ്രഖ്യാപനത്തോടെ ഭയന്ന് രാജ്യങ്ങൾ, പൗരന്മാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ച് സെർബിയയും സ്വീഡനും