വിജയ് സർക്കാരിന്റെ 100 ദിവസം; പ്രതിപക്ഷത്തെ ദുർബലമാക്കി മുന്നോട്ട്, കരുത്തായി വിജയ്‍യുടെ സ്വീകാര്യത, അഴിമതി വിരുദ്ധ നിലപാടും നേട്ടം

Published : Aug 17, 2026, 08:04 AM IST
vijay

Synopsis

മന്ത്രിസഭയിൽ ദളിതർക്കും പ്രാമുഖ്യം നൽകിയുള്ള സോഷ്യൽ എഞ്ചിനീയറിംഗ്. എല്ലാറ്റിനും മുകളിൽ, കൈക്കൂലി നൽകാതെയും സർക്കാർ ഫയലുകൾ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാർക്ക് നൽകുന്ന മുഖ്യമന്ത്രി.

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് സർക്കാർ ഇന്ന് 100 ദിവസം പൂർത്തിയാക്കുകയാണ്. വിജയ്ക്കുള്ള സ്വീകാര്യതയും അഴിമതിക്കെതിരായ നിലപാടുമാണ് സർക്കാരിന്റെ കരുത്ത്. പ്രതിപക്ഷത്തെ ദുർബലമാക്കിയതും ടിവികെയ്ക്ക് നേട്ടമായി. എന്നാൽ റീലിൽ ഒതുങ്ങുന്ന സർക്കാരെന്നാണ് ഡിഎംകെ ആക്ഷേപം. സത്യപ്രതിജ്ഞാ ചടങ്ങും സിനിമാറ്റിക് മൊമന്റ് ആക്കി തുടക്കം. തമിഴ്നാട്ടിൽ ആദ്യമായി സഖ്യകക്ഷികൾക്കും സർക്കാരിൽ ഇടം, രാഷ്ട്രീയ എതിരാളികളുടെ

വീടുകളിലെത്തിയുളള ഹൃദ്യമായ കാഴ്ചകൾ. മന്ത്രിസഭയിൽ ദളിതർക്കും പ്രാമുഖ്യം നൽകിയുള്ള സോഷ്യൽ എഞ്ചിനീയറിംഗ്. എല്ലാറ്റിനും മുകളിൽ, കൈക്കൂലി നൽകാതെയും സർക്കാർ ഫയലുകൾ നീങ്ങുമെന്ന വിശ്വാസം സാധാരണക്കാർക്ക് നൽകുന്ന മുഖ്യമന്ത്രി.

നിയമസഭയിലും അറിയാം വിജയ് സർക്കാർ വന്നതിലെ മാറ്റം. സുതാര്യത ഉറപ്പിക്കാൻ സഭാ നടപടികൾ ചരിത്രത്തിലാദ്യമായി തത്സമയം സംപ്രേഷണം ചെയ്ത് തുടങ്ങിയതോടെ വീട്ടമ്മാരും ജെൻസിയുമെല്ലാം വാർത്താ ചാനലുകളുടെ സ്ഥിരം പ്രേക്ഷകരായി. മദ്യവിതരണ സംവിധാനമായ ടാസ്മാക്കിലെ ശുദ്ധികലശവും സ്ത്രീസുരക്ഷയ്ക്കായുള്ള സിംഗപ്പെൺ ദൗത്യസേനയും നിക്ഷേപസംഗമത്തിലെ ഒരു ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളും സ്ത്രീകൾക്കായുള്ള ക്ഷേമപ്രഖ്യാപനങ്ങളും കയ്യടി നേടി. എന്നാൽ ഡിഎംകെ സഖ്യത്തെ പിളർത്തി,

പ്രധാന ഘടകകക്ഷികളെയെല്ലാം സ്വന്തം പാളയത്തിലേക്ക് എത്തിച്ചതാകും വിജയ് യുടെ ഏറ്റവും വലിയ രാഷ്ട്രീയവിജയം. മന്ത്രിമാരുടെ പരിചയക്കുറവാണ് പ്രധാന ദൗർബല്യം. പുതുമുഖങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത് എക്സൈസ്, ദേവസ്വം വകുപ്പ് മന്ത്രിമാർ മാത്രം. എഐഎഡിഎംകെ എംഎൽഎമാരെ രാജിവയ്പ്പിച്ചതും സി.വിജയഭാസ്കർ പോലുള്ള അഴിമതിക്കാരെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചതും സംശയങ്ങൾക്കിട നൽകി. ബിജെപിയെ പിണക്കി കേന്ദ്രഫണ്ട് കളയാനില്ലെന്ന നയത്തിൽ നിറയേ ആശയക്കുഴപ്പം. മുൻ സർക്കാരിലെ പദ്ധതികളുടെ പേരുമാറ്റം അല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും പ്രതിപക്ഷവിമർശനം. വിജയ് ഒഴിഞ്ഞ തിരുച്ചി ഈസ്റ്റ് അടക്കം 7 മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പാകും ടിവികെ സർക്കാരിന്റെ ആദ്യ അഗ്നിപരീക്ഷ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശിവസൂര്യയുടെ തിരോധാനം, അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും, വാരാണസി കേന്ദ്രീകരിച്ചും അന്വേഷണം
സവർക്കർ ചോദ്യ വിവാദം: ചോദ്യാവലി തയ്യാറാക്കിയ അധ്യാപകന് സസ്പെൻഷൻ നൽകിയതിന്റെ കാരണം സർക്കാർ ഇന്ന് കോടതിയെ അറിയിക്കും