
പത്തനംതിട്ട: നാല് തലമുറകളായി പുറമ്പോക്ക് ഭൂമിയിലാണ് പത്തനംതിട്ട പുല്ലാടിയിലെ 11 കുടുംബങ്ങളുടെ ജീവിതം. തെറ്റുപ്പാറ എന്ന സ്ഥലപ്പേർ തന്നെയാണ് ഇവരുടെയെല്ലാം മേൽവിലാസവും. പട്ടയം ഉടനെന്ന വാഗ്ദാനം ഓരോ തെരഞ്ഞെടുപ്പ് കാലത്തും കേൾക്കുന്നുണ്ട്. എന്നാൽ അതെന്ന്
യാഥാർത്ഥ്യമാകുമെന്ന ചോദ്യത്തിന് മാത്രം ഇവർക്ക് ഉത്തരം കിട്ടിയിട്ടില്ല.
ഒരു വീടിനായി എത്രയോ തവണ പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല, ഒരു കക്കൂസ് അനുവദിക്കാനായി അപേക്ഷകൾ സമർപ്പിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് ഇവരുടെ പരാതി. പട്ടയമില്ലാത്താതിനാൽ വീട് പണി തുടങ്ങിയവർക്ക് അത് പൂർത്തിയാക്കാൻ ലോൺ ലഭിക്കാത്ത സാഹചര്യവുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam