തിരുവനന്തപുരത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്, തടവുകാരനും രോഗം, ആശങ്ക

Published : May 24, 2020, 05:44 PM ISTUpdated : May 24, 2020, 05:56 PM IST
തിരുവനന്തപുരത്ത് 12 പേര്‍ക്ക് കൂടി കൊവിഡ്, തടവുകാരനും രോഗം, ആശങ്ക

Synopsis

തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്തു നിന്നും 8 പേർ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്.

തിരുവനന്തപുരം: തലസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരു ഇടവേളയ്ക്ക് ശേഷമാണ്  ജില്ലയില്‍ ഇത്രയും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 24 പേരാണ് ജില്ലയില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്തു നിന്നും 8 പേർ ഇതര സംസ്ഥാനത്തു നിന്നും വന്നവരാണ്.

സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ഒരു തടവുകാരനും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വെഞ്ഞാറമ്മൂട് സ്വദേശിയായ 40 വയസുകാരനാണ് സമ്പർക്കം കൊണ്ട് രോഗമുണ്ടായത്. ഇതോടെ രണ്ടു ദിവസമായി വെഞ്ഞാറമൂട് സ്റ്റേഷനിലുണ്ടായിരുന്ന 30 പൊലീസുകാർ നിരീക്ഷണത്തിൽ പോകും. 

തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിക്ക് കൊവിഡ്; 30 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പോകും.

സംസ്ഥാനത്ത് ഇന്ന്  കൊവിഡ് സ്ഥിരീകരിച്ചത് 53 പേര്‍ക്കാണ്. തിരുവനന്തപുരത്തിനൊപ്പം കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്കും  മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും, ആലപ്പുഴ, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനതിട്ട ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 

തിരുവനന്തപുരത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

വിദേശത്തു നിന്ന് വന്നത്

നാവായിക്കുളം സ്വദേശി, പുരുഷൻ 65 വയസ്, 23 ന് ഒമാനിൽ നിന്ന് വന്നു. ആനയറ സ്വദേശി പുരുഷൻ (63) , യു.എ.ഇ. 17 ന് വന്നു. വർക്കല സ്വദേശി, പുരുഷൻ (58), ഒമാനിൽ നിന്ന് 23 ന് എത്തി.

ഇതര സംസ്ഥാനങ്ങളിൽ നിന്ന്:

കുരുത്തം കോട് സ്വദേശി, സ്ത്രീ (28), ഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്നു.മടവൂർ പഞ്ചായത്തിലുള്ള 4 പേർ ബോംബെയിൽ നിന്ന് ട്രാവലറിൽ എത്തി. 35 വയസുള്ള സ്ത്രീ, 39 വയസുള്ള പുരുഷൻ, 52 വയസുള്ള സ്ത്രീ, 7 വയസുള്ള ആൺകുട്ടി. 18 വയസുള്ള പെൺകുട്ടിയും 51 വയസുള്ള പുരുഷനും 21 ന് ബോംബെയിൽ നിന്ന് കാറിൽ എത്തി.

സമ്പർക്കം: വെഞ്ഞാറമൂട് സ്വദേശി, പുരുഷൻ, 40 വയസ്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇനി മത്സരിക്കാനില്ല, ഒരൊറ്റ ലക്ഷ്യം മാത്രമേയുള്ളൂവെന്ന് മെട്രോമാൻ ഇ ശ്രീധരൻ; പ്രഖ്യാപനങ്ങളിൽ കേരളത്തിന് വമ്പൻ സ്വപ്നങ്ങൾ
മെന്‍റലിസ്റ്റ് ആദി പ്രതിയായ സാമ്പത്തിക തട്ടിപ്പ്: ആദിയെ വിശ്വസിച്ചാണ് പണം നല്‍കിയതെന്ന് പരാതിക്കാരൻ, അന്വേഷണം തുടങ്ങി പൊലീസ്