
കോഴിക്കോട്: നാലടിയോളം നീളവും 200 കിലോയോളം ഭാരവുമുള്ള ഭീമന്‍ ഡോള്‍ഫിന്‍ കരയ്ക്കടിഞ്ഞു. കോഴിക്കോട് സൗത്ത് ബീച്ചില്‍ കോതിറോഡ് കണ്ണംപറമ്പ് പള്ളിക്ക് സമീപമാണ് ഡോള്‍ഫിന്‍റെ ജഡം തീരത്തടിഞ്ഞത്. തുടര്‍ന്ന് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. കെ.എം സജിത് ലാലിന്‍റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.
രണ്ട് കിലോയോളം തൂക്കം വരുന്ന പ്ലാസ്റ്റിക് വലയുടെ ഭാഗങ്ങളാണ് ഡോള്‍ഫിന്‍റെ ജഡത്തില്‍ നിന്ന് കണ്ടെത്തിയത്. ശ്വാസകോശത്തില്‍ വലയുടെ ഭാഗങ്ങള്‍ കുടുങ്ങിയത് മരണ കാരണമായതെന്നാണ് ലഭിക്കുന്ന വിവരം. കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍മാരായ ശശി, അബ്ദുല്‍ അസീസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ. രാഹുല്‍ എന്നിവര്‍ തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam