കാസർകോട് ജില്ലയ്ക്ക് ആശ്വാസം; 21 പേർ കൂടി കൊവിഡ് ആശുപത്രി വിട്ടു

Published : Apr 20, 2020, 08:50 PM ISTUpdated : Apr 20, 2020, 09:34 PM IST
കാസർകോട് ജില്ലയ്ക്ക് ആശ്വാസം;  21 പേർ കൂടി കൊവിഡ് ആശുപത്രി വിട്ടു

Synopsis

കൊവിഡ് ഭേദമായവരിൽ ഒരാൾ കാഞ്ഞങ്ങാട് സ്വദേശിയായ 81 വയസുള്ള സ്ത്രീയാണ്. മറ്റ് രോഗങ്ങളും വാർധക്യ സഹജമായ അസുഖങ്ങളും ഇവർക്കുണ്ടായിരുന്നു. ഇതിനിടയിലാണ് കൊവിഡ് ബാധിച്ചത്.

കാസർകോട്: കാസർകോട് ജില്ലയിൽ നിന്നുള്ള 21 പേർക്ക് കൂടെ ഇന്ന് കൊവിഡ് ഭേദമായി. ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 15 പേരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ട് പേർക്കും ബദിയെടുക്കയിലെ പ്രത്യേക കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരും കൊവിഡ് ഭേദമായവരിൽ ഉൾപ്പെടും. 

കൊവിഡ് ഭേദമായവരിൽ ഒരാൾ കാഞ്ഞങ്ങാട് സ്വദേശിയായ 81 വയസുള്ള സ്ത്രീയാണ്. ഇവരെ ഈ മാസം മൂന്നാം തിയതിയാണ് പരിയാരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റ് രോഗങ്ങളും വാർധക്യ സഹജമായ അസുഖങ്ങളും ഇവർക്കുണ്ടായിരുന്നു. ഇതിനിടയിലാണ് കൊവിഡ് ബാധിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച 169 പേരിൽ 144 പേർക്കും രോഗം ഭേദമായി. 25 പേർ കൂടെയാണ് ഇനി വ്യത്യസ്ഥ ആശുപത്രികളിലായി കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.

അതേസമയം, ആലപ്പുഴ ജില്ലയും കൊവിഡ് മുക്തമാകയാണ്. ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന രണ്ട് കൊവിഡ് ബാധിതരുടെയും മൂന്നാം ഫലവും നെഗറ്റീവ് ആയി. തുടർച്ചയായ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആയതോടെ ഇതോടെയാണ് ഇവരെ ഡിസ്ചാർജ് ചെയ്യാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചത്. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത് രോഗം ബാധിച്ച ചെങ്ങന്നൂർ സ്വദേശികളാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ രോഗബാധിതർ ഇല്ലാത്ത ജില്ലയായി ആലപ്പുഴ മാറും.

Also Read: 'സീറോ കൊവിഡ്' ആയി ആലപ്പുഴയും; അവസാനത്തെ രണ്ട് പേരും രോഗവിമുക്തരായി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം പതിപ്പിന് ഇന്ന് തുടക്കം; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും
അനന്തപുരിയിൽ ഇനി സിനിമാക്കാലം; ഐഎഫ്എഫ്കെ മുപ്പതാം പതിപ്പിന് ഇന്ന് തിരശ്ശീല ഉയരും, മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും