പുതുജീവൻ ആശുപത്രിയിൽ എട്ട് വർഷത്തിനിടെ 30 മരണങ്ങൾ; രേഖകൾ എഡിഎം പരിശോധിച്ചു

By Web TeamFirst Published Mar 1, 2020, 6:33 PM IST
Highlights

കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കോട്ടയം എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ്  മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്

കോട്ടയം: ചങ്ങാനാശേരി തൃക്കൊടിത്താനം പുതുജീവൻ ട്രസ്റ്റ് ആശുപത്രിയിൽ എട്ട് വർഷത്തിനിടെ നടന്നത് 30 മരണങ്ങൾ. ഇതിൽ ആത്മഹത്യകളും ഉൾപ്പെടും. കോട്ടയം എഡിഎം നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഗൗരവമേറിയ വിവരങ്ങളാണ്. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്നും എഡിഎം അനിൽ ഉമ്മൻ പറഞ്ഞു. അതേസമയം, സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു അന്തേവാസിയെകൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശ പ്രകാരമാണ് കോട്ടയം എഡിഎം പുതുജീവൻ മാനസികാരോഗ്യ കേന്ദ്രത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. സ്ഥാപനത്തിലെ രജിസ്റ്ററുകൾ പരിശോധിച്ചതിൽ നിന്നാണ്  മരണനിരക്ക് സംബന്ധിച്ച വിവരങ്ങൾ ലഭിച്ചത്. 2012 മുതൽ  ഇതുവരെ സ്ഥാപനത്തിൽ മുപ്പതിലേറെ മരണങ്ങൾ നടന്നതായി കണ്ടെത്തി. ഇതിൽ ആത്മഹത്യകളും ഉൾപ്പെടും. സ്ഥാപനത്തിന്‍റെ ലൈസൻസ് സംബന്ധിച്ചും തർക്കമുണ്ട്.നിലവിൽ  സ്ഥാപനം പ്രവർത്തിക്കുന്നത് ഹൈക്കോടതിയിലെ നിലനിൽക്കുന്ന കേസുകളുടെ പിൻബലത്തിലാണ്. 

നിരവധി ആക്ഷേപങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നാട്ടുകാരിൽനിന്നും, ജീവനക്കാരിൽനിന്നും എഡിഎം വിവരങ്ങൾ ശേഖരിച്ചു. രണ്ടു ദിവസത്തിനകം കോട്ടയം ജില്ലാ കളക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കും. ഇതിനിടെ ഇന്നലെ രാത്രിയോടെ മറ്റൊരു അന്തേവാസിയെക്കൂടി സമാന രോഗലക്ഷണങ്ങളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

click me!