മീശപ്പുലിമലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് 10 ദിവസം പഴക്കമുള്ള മൃതദേഹം; അക്ക്യേഷ്യ മരത്തില്‍ തൂങ്ങിയ നിലയിൽ

Published : Mar 18, 2025, 01:24 AM IST
മീശപ്പുലിമലയിലെത്തിയ വിദ്യാര്‍ത്ഥികള്‍ കണ്ടത് 10 ദിവസം പഴക്കമുള്ള മൃതദേഹം; അക്ക്യേഷ്യ മരത്തില്‍ തൂങ്ങിയ നിലയിൽ

Synopsis

ഞായറാഴ്ച  ഉച്ചയോടെ മീശപ്പുലിമല കാണാനെത്തിയ വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്.

തിരുവനന്തപുരം: നെടുമങ്ങാടിനടുത്ത് പറയൻകാവ് ചിട്ടിപ്പാറയ്ക്ക് സമീപം അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിൽ മൃതശരീരം കണ്ടെത്തി. ശരീരം ജീര്‍ണിച്ച നിലയിലായിരുന്നു. 10 ദിവസത്തിലധികം പഴക്കം ഉണ്ടെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ. വെഞ്ഞാറമൂട് സ്വദേശി വിജയന്‍ (64) എന്നയാളിന്‍റെതാണ് മൃതശരീരം എന്ന് കണ്ടെത്തിയിട്ടുണ്ട്.

ആനപ്പാറ സർക്കാർ ഭൂമിക്ക് സമീപം  രണ്ട് കിലോമീറ്റർ മാറി അക്കേഷ്യ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. തിരുവനന്തപുരത്തെ മീശപ്പുലിമല എന്നറിയപ്പെടുന്ന ചിട്ടിപ്പാറയിലേക്ക് നിരവധി വിനോദ സഞ്ചാരികളെത്താറുണ്ട്. ഞായറാഴ്ച  ഉച്ചയോടെ ചിട്ടിപ്പാറ കാണാനെത്തിയ വിദ്യാർത്ഥികളാണ് മൃതദേഹം കണ്ടത്. തുടർന്ന്  നാട്ടുകാരെയും നെടുമങ്ങാട് പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആലിയാട്ടെ വീട്ടിൽ നിന്ന് 13 ദിവസം മുമ്പാണ് വിജയനെ കാണാതായത്. ബന്ധുക്കൾ വെഞ്ഞാറമൂട് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. ചിട്ടിപ്പാറയ്ക്ക് സമീപമാണ് വിജയൻ ജനിച്ചു വളർന്നത്. അച്ഛൻ തമ്പിക്ക് ഇവിടെ ഒരേക്കറിൽ അധികം പുരയിടവും വീടും ഉണ്ടായിരുന്നു. ഏതാനും വർഷം മുമ്പാണ് തമ്പി മരിച്ചത്. രണ്ടു വർഷം മുമ്പ് സഹോദരനും  ഭാര്യയും മരിച്ചു. ഇവരുടെ കുഴിമാടങ്ങൾക്ക് അടുത്ത് തന്നെയാണ് തൂങ്ങി മരിച്ചത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Read More:എക്സൈസ് ഉദ്യോഗസ്ഥനെ പിടിച്ചുതള്ളി, അസഭ്യം പറഞ്ഞു; ലഹരി പരിശോധന തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുസ്ലിം ലീ​ഗ് കൂടുതൽ സീറ്റ് ആവശ്യപ്പെടുമോ? നിലപാട് വ്യക്തമാക്കി കുഞ്ഞാലിക്കുട്ടി
മൂന്നാം ബലാത്സം​ഗ കേസ്: രാഹുൽ മാങ്കൂ‌ട്ടത്തിൽ അഴിക്കുള്ളിൽ തന്നെ, ജാമ്യാപേക്ഷ തള്ളി തിരുവല്ല മജിസ്ട്രേറ്റ് കോടതി