പ്രശ്നങ്ങൾ ബിജെപിയുടെ അകത്ത് പറയുന്നതാണ് മര്യാദ: പരാതി പറഞ്ഞ നേതാക്കൾക്കെതിരെ അബ്ദുള്ളക്കുട്ടി

Published : Nov 08, 2020, 01:56 PM IST
പ്രശ്നങ്ങൾ ബിജെപിയുടെ അകത്ത് പറയുന്നതാണ് മര്യാദ: പരാതി പറഞ്ഞ നേതാക്കൾക്കെതിരെ അബ്ദുള്ളക്കുട്ടി

Synopsis

ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി

കോഴിക്കോട്: ബിജെപിയിൽ എല്ലാവർക്കും അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് ദേശീയ ഉപാധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടി. പക്ഷേ എന്തു പ്രശ്നമാണെങ്കിലും അതെല്ലാം സംഘടനയ്ക്കുള്ളിൽ പറയുന്നതായിരുന്നു മര്യാദ. ബിജെപിക്കുള്ളിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുമെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. 

പാർട്ടി പുനസംഘടനയിൽ തന്നെ അവഗണിച്ചെന്ന് മുതിർന്ന നേതാവ് ശോഭ സുരേന്ദ്രൻ തുറന്നടിച്ചതിന് പിന്നാലെയാണ് ബിജെപിക്കുള്ളിലെ അഭിപ്രായ ഭിന്നത മറ നീക്കി പുറത്തു വന്നത്. മുൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് പിഎം വേലായുധൻ, കെപി ശ്രീശൻ തുടങ്ങിയവരും പുനസംഘടനയിൽ തങ്ങളെ അവഗണിച്ചുവെന്ന് തുറന്നടിച്ചിരുന്നു. 

ബിനീഷിനെതിരായ ഇഡിയുടെ കേസിൽ ഭാര്യയും മാതാവും ഉൾപ്പെടുന്ന അവസ്ഥയിൽ എത്തി നിൽക്കുകയാണ്. കേന്ദ്ര ഏജൻസികളിൽ നിന്നും കിട്ടുന്ന വിവരം ഇതാണ്. തീവ്രവാദ പാർട്ടികളുമായുള്ള നീക്കുപോക്ക് യുഡിഎഫിന് തിരിച്ചടിയാകുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. 

അതേസമയം ശോഭ സുരേന്ദ്രൻ്റെയും പി എം വേലായുധൻ്റേയും എതിർ സ്വരത്തെ പറ്റി അഭിപ്രായം പറയാനില്ലെന്ന് കുമ്മനം രാജശേഖരൻ വ്യക്തമാക്കി. ഇക്കാര്യത്തിൽ സംസ്ഥാന പ്രസിഡൻ്റിൻ്റെ അഭിപ്രായം തന്നെയാണ് പറയാനുള്ളതെന്നും കുമ്മനം കൂട്ടിച്ചേർത്തു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മാറ്റമില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ്, ദുബായ്-തിരുവനന്തപുരം വിമാനം റദ്ദാക്കി,പിതാവിന്റെ മരണവിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചവർ പോലും ദുരിതത്തിൽ, പ്രതിഷേധം
സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിലുണ്ടായിരുന്നത് ഒറിജിനൽ വെടിയുണ്ടകള്‍ തന്നെ; ചോദ്യങ്ങള്‍ ബാക്കി, സംഭവത്തിലെ അവ്യക്തത നീക്കാൻ പൊലീസ്