തൃശ്ശൂരിൽ സുരേഷ്ഗോപിക്ക് ഇ ഡി അരങ്ങൊരുക്കുന്നു,പദയാത്ര അരങ്ങൊരുക്കലിന്‍റെ ഭാഗമെന്ന് എസി മൊയ്തീൻ

Published : Oct 08, 2023, 08:56 AM ISTUpdated : Oct 08, 2023, 09:19 AM IST
തൃശ്ശൂരിൽ സുരേഷ്ഗോപിക്ക്  ഇ ഡി അരങ്ങൊരുക്കുന്നു,പദയാത്ര അരങ്ങൊരുക്കലിന്‍റെ  ഭാഗമെന്ന് എസി മൊയ്തീൻ

Synopsis

സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് വരുത്തിതീർക്കാനുള്ള നീക്കമാണ് ഇപ്പോൾ ഇ ഡി നടത്തുന്നതെന്നും ആക്ഷേപം

തൃശ്ശൂര്‍: തൃശ്ശൂരിൽ സുരേഷ് ഗോപിക്ക്  ഇ ഡി അരങ്ങൊരുക്കുകയാണെന്ന്  സിപിഎം സംസ്ഥാന സമിതി അംഗം എസി മൊയ്തീൻ ആരോപിച്ചു.ഇ ഡി  ഇലക്ഷൻ ഡ്യൂട്ടി നടത്തുകയാണ്.സുരേഷ് ഗോപിയുടെ പദയാത്ര അരങ്ങൊരുക്കലിന്‍റെ  ഭാഗമാണ്.ഇ ഡി കരിവന്നൂർ ബാങ്കിലെ ആധാരം എടുത്തുകൊണ്ടു പോയത് ബാങ്കിന്‍റെ  പ്രവർത്തനം തടയാനാണ്.സഹകരണ ബാങ്കുകളിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന് വരുത്തിതീർക്കാനുള്ള നീക്കമാണ് ഇപ്പോൾ ഇ ഡി നടത്തുന്നത്.അരവിന്ദാക്ഷന്‍റെ  അമ്മക്ക് 65 ലക്ഷം നിക്ഷേപമുണ്ടെന്ന് ഇഡി കോടതിയിൽ കള്ള റിപ്പോർട്ട് കൊടുത്തുവെന്നും എ സി മൊയ്തീൻ ആരോപിച്ചു.ചേലക്കരയിൽ സിപിഎം മണ്ഡലം കാൽനട ജാഥാ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

 

വിവരം കൈമാറിയത് ബാങ്ക് സെക്രട്ടറി; അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലെ 63 ലക്ഷത്തിൽ വിശദീകരണവുമായി ഇഡി

കരുവന്നൂരില്‍ തെറ്റു ചെയ്തവർ ശിക്ഷിക്ഷപ്പെടണമെന്നും സഹകാരികളുടെ പണം സംരക്ഷിക്കപ്പെടണമെന്നതും  തന്നെയാണ് സർക്കാർ നിലപാടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ പറഞ്ഞു. സഹകരണ മേഖലയിലെ ഒറ്റപ്പെട്ട വിഷയങ്ങൾ പൊതുവായ കാണരുതെന്നും അദ്ദേഹം പറഞ്ഞു.  യുഡിഎഫും എൽഡിഎഫും കേരളവുമായി  ബന്ധപ്പെട്ട പല പൊതു പ്രശ്നങ്ങളിലും ഒന്നിച്ച് നിന്നിട്ടുണ്ട് . എന്നാല് ഇന്ന് യുഡിഎഫ് എംപിമാരിൽ നിന്ന് അത് കാണുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

സഹകരണം കൈകാര്യം ചെയ്ത മാർക്സിസ്റ്റ്‌ നേതാവിൻ്റെ സാക്ഷ്യപത്രം, ജി സുധാകരനെ പിന്തുണച്ച് ഹസൻ; ഇപിക്ക് വിമ‍ർശനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്