ഇപി ജയരാജനെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: 38 ബിജെപി- ആർഎസ്എസ് പ്രവർത്തകരെ വെറുതെ വിട്ടു

By Web TeamFirst Published Jun 5, 2020, 2:02 PM IST
Highlights

2000 ഡിസംബർ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി നാലാണ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്.

കണ്ണൂർ: വ്യവസായ മന്ത്രി ഇപി ജയരാജനെ ഇരുപത് വർഷം മുൻപ് ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികളായ 38 ആർഎസ്എസ് - ബിജെപി പ്രവർത്തകരെ വെറുതെ വിട്ടു. 

2000 ഡിസംബർ 12-നായിരുന്നു കേസിന് ആസ്പദമായ സംഭവം. തലശ്ശേരി അഡീഷണൽ ജില്ല സെക്ഷൻസ് കോടതി നാലാണ് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. കൊല്ലപ്പെട്ട സിപിഎം പ്രവർത്തകൻ പാനൂർ എലാങ്കോട് കനകരാജിൻ രക്തസാക്ഷി ദിനപരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഡിസംബർ 12-ന് വൈകിട്ടോടെ ഇപി ജയരാജന് നേരെ ബോംബേറുണ്ടായത്. 
 

click me!